റേഷൻ കടകളിൽ പുഴുവരിച്ച കടല കണ്ടെത്തി
Mail This Article
ആലപ്പുഴ ∙ കോവിഡ് കാലത്ത് 5 കിലോ അരിയോടൊപ്പം വിതരണം ചെയ്യാൻ കൊടുത്ത കടല മിക്ക റേഷൻ കടകളിലും ഗോഡൗണിലും പുഴു അരിച്ച് പൊടിഞ്ഞ് ഭക്ഷ്യ യോഗ്യമല്ലാത്ത നിലയിൽ. ചേപ്പാട് ഭാഗത്തെ റേഷൻ കടകളിലും ഹരിപ്പാട് എൻഎഫ്എസ്എയുടെ ഗോഡൗണിലുമാണ് ഭക്ഷ്യ ധാന്യം നശിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ കമ്മിഷന്റെ നിർദേശാനുസരണം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കടകളിലും ഗോഡൗണിലും പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്തിയത്.
കഴിഞ്ഞ നവംബർ വരെയേ ഇതിന് കാലാവധി ഉണ്ടായിരുന്നുള്ളു. പുഴവരിച്ച കടലയുള്ളതുമൂലം നല്ല ഭക്ഷ്യധാന്യങ്ങൾ കൂടി മോശമാകുന്നുണ്ട്. ഇതു സംബന്ധിച്ച് ഉടൻ വിശദമായ റിപ്പോർട്ട് നൽകാനും ഉപയോഗിക്കാവുന്ന ഭക്ഷ്യധാന്യം വിതരണം ചെയ്യാനും നിർദേശം നൽകിയതായി ഭക്ഷ്യ സുരക്ഷ കമ്മിഷൻ അംഗം ബി.രാജേന്ദ്രൻ പറഞ്ഞു.അമൃതം പൊടിയുടെ വിതരണത്തിന് ആവശ്യമായ ഗോതമ്പ് ലഭ്യമല്ലെന്ന പരാതി വ്യാപകമാണെന്നും ഇതിന് പരിഹാരം കാണാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകിയതായും രാജേന്ദ്രൻ അറിയിച്ചു.