ADVERTISEMENT

കൂത്താട്ടുകുളം ∙ കാക്കൂരിൽ പഴയ വാഹനങ്ങളുടെ വിൽപനകേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയിൽ കാറുകൾ ഉൾപ്പെടെ പതിനഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. എടത്തറ ബാബുവിന്റെ ഉടമസ്ഥതയിലുള്ള വാഹന വിൽപനകേന്ദ്രത്തിലെ ഗാരിജിലാണ് തീപിടിത്തം ഉണ്ടായത്. പഴയ കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനിടെ സമീപത്തെ പുല്ലിലേക്കും തുടർന്ന് പഴയ ബസി ലേക്കും തീ പടരുകയായിരുന്നു. 

നിയന്ത്രണാതീതമായി പടർന്ന തീ മിനിലോറി ഉൾപ്പെടെ മറ്റു വാഹനങ്ങളിലേക്കും വ്യാപിച്ചു.   കൂത്താട്ടുകുളം, മൂവാറ്റുപുഴ, പിറവം, മുളന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് 6 അഗ്നിരക്ഷാ യൂണിറ്റുകൾ മണിക്കൂറുകൾ ശ്രമിച്ചാണ് തീയണച്ചത്. അനൂപ് ജേക്കബ് എംഎൽഎ, പൊലീസ്, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കാൽ കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ ബാബു പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com