മുസ്തഫയുടെ വെള്ളരിയും മത്തനും കണ്ണൂർ ഹോർട്ടികോർപ്പിനു കൈമാറി
Mail This Article
×
മധൂർ ∙ കോവിഡ് ലോക്ഡൗണിൽ വെള്ളരി വിപണിയിലെത്തിക്കാൻ കഴിയാതെ കുടുങ്ങിയ കർഷകന് മലയാള മനോരമയും കൃഷി വകുപ്പും തുണയായി. പട്‌ല മൊഗർ ഹൗസിൽ മുസ്തഫ അറബി 2 ടൺ വെള്ളരി വിപണിയിലെത്തിക്കാൻ മലയാള മനോരമയുടെ സഹായം തേടുകയായിരുന്നു.
വിവരം അറിഞ്ഞു ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.സജിനിമോൾ, ഡപ്യൂട്ടി ഡയറക്ടർ ആർ.വീണാ റാണി, അസി.ഡയറക്ടർ കെ.എൻ.ജ്യോതികുമാരി, മധൂർ കൃഷിഭവൻ ഓഫിസർ ബിന്ദു ജോർജ് എന്നിവർ വെള്ളരിപ്പാടം സന്ദർശിച്ചു. വെള്ളരിക്കു പുറമെ 3 ക്വിന്റൽ മത്തനും വിപണിയിലേക്കെടുത്തു.
ഒരു ടൺ വെള്ളരിയും 3 ക്വിന്റൽ മത്തനും കണ്ണൂർ ഹോർട്ടി കോർപിനു കൈമാറി. ശേഷിച്ചത് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്ന സന്നദ്ധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഇക്കോ ഷോപ്പുകൾക്കുമായി നൽകി. മധൂർ പഞ്ചായത്തിലെ മികച്ച കർഷകനാണ് മുസ്തഫ അറബി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.