ADVERTISEMENT

അലനല്ലൂർ∙ തിരുവിഴാംകുന്ന് അമ്പലപ്പാറ താണിക്കുന്ന് ജനവാസ മേഖലയിൽ വന്യജീവി വളർത്തു നായയെ കൊന്നു തിന്നു. ചേലോക്കോടൻ മുഹമ്മദാലിയുടെ കോഴി ഫാമിലെ നായയെയാണു വന്യജീവി ഇരയാക്കിയത്. ഇത് പുലിയാണെന്ന ഉറപ്പിലാണ് നാട്ടുകാർ. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് സംഭവം. കോഴിഫാമിന്റെ പരിസരത്ത് നിന്നു 300 മീറ്റർ അകലം നായയെ വലിച്ചിഴച്ചു കൊണ്ടുപോയി.കുറ്റിക്കാട്ടിൽ വച്ചു ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.

ആഴ്ചയിൽ ഒരിക്കൽ ഈ ഭാഗങ്ങളിൽ എത്തി വന്യജീവി വളർത്തു മൃഗങ്ങളെ ഇരയാക്കുന്നുണ്ടെന്നും ജനവാസമേഖലയിൽ പോലും ഇത്തരം സംഭവങ്ങൾ പതിവായിട്ടും വനം വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാൻ തയാറാവുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. കൂട് സ്ഥാപിച്ചു ജീവിയെ പിടിക്കാൻ വനം വകുപ്പ് തയാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്നും പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com