ADVERTISEMENT

തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ അതിവേഗമോടുന്ന ഒട്ടകപ്പക്ഷിയുടെ ദൃശ്യം കൗതുകമാകുന്നു. സമീപത്ത് കൂടി പോകുന്ന വാഹനങ്ങളെയും ജനത്തെയും ഭയന്നായിരുന്നു ഈ ഓട്ടം. പാക്കിസ്ഥിനിലെ ഒരു  സ്വകാര്യ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഒട്ടകപ്പക്ഷിയാണ് നഗരത്തിലൂടെ രക്ഷപെടാനായി പാഞ്ഞത്. ഇതിനു പിന്നാലെ മൃഗശാല ജീവനക്കാരും.

സംഭവസ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് ഒട്ടകപ്പക്ഷിയുടെ നെട്ടോട്ടം മൊബൈലിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. കറാച്ചി നഗരത്തിലെ കോരംഗി നമ്പർ 4 മേഖലയിലെ സ്വകാര്യ മൃഗശാലയിൽ നിന്നാണ് ഒട്ടകപ്പക്ഷി പുറത്തുചാടിയത്. പിന്നാലെയെത്തിയ ജീവനക്കാർ ഒട്ടകപ്പക്ഷിയെ ഓടിച്ചിട്ട് പിടിച്ച്  സുരക്ഷിതമായി മൃഗശാലയിൽ തിരികെയെത്തിച്ചെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഒട്ടകപ്പക്ഷി

പറക്കാൻ ശേഷിയില്ലാത്തവരുടെപട്ടികയിലാണ് ഒട്ടകപ്പക്ഷി. ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണ ുലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. കൂട്ടസഞ്ചാരംആഗ്രഹിക്കുന്ന ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്. നല്ല ഓട്ടക്കാർകൂടിയാണ്. മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. കാലു കാണ്ടൊണു ശത്രുക്കളെനേരിടുന്നത്. രണ്ടു വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളില്ല. ആൺ-പെൺ വർഗങ്ങളെ നിറം കാണ്ടെുവേർതിരിച്ചറിയാം. ആൺ വർഗത്തിനുകറുപ്പുനിറവും പെൺവർഗത്തിനുതവിട്ടു നിറവുമാണ്.കാഴ്ചശക്തിയിലും മുമ്പൻ തന്നെ.കായ്കനികളും വിത്തുകളും ഭക്ഷണമാക്കുന്ന ഇവ ചെറുജീവികളെയും തിന്നാറുണ്ട്. 70 വർഷമാണ് ശരാശരിആയുർദൈർഘ്യം.

English Summary: Ostrich runs through Pakistani city after private zoo escape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com