Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്‌യുവി വിപണി പിടിക്കാൻ ഇന്ത്യയിലെത്തുമോ ടൊയോട്ടയുടെ പുതിയ റഷ്

Rush Rush

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ എസ്‌യുവി റഷിന്റെ പുതിയ രൂപം ഇന്തോനേഷ്യൻ വിപണിയിൽ. ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന റഷിന്റെ പുതിയ മോ‍ഡലാണ് ഇന്തോനേഷ്യൻ വിപണിയിൽ പുറത്തിറക്കിയത്. അടുത്ത വർഷം പുതിയ റഷിനെ ടൊയോട്ട ഇന്ത്യയിലെത്തുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി എർട്ടിഗ, ഹോണ്ട ബിആർവി തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് മത്സരിക്കുക.

rush-1 Rush

പുതിയ ഗ്രിൽ, എൽഇഡി ഹെ‍ഡ്‌ലാമ്പുകൾ, പുതിയ ഇന്റീരിയർ എന്നിവയാണ് പുതിയ റഷിന്റെ പ്രത്യേകകൾ. അൽപം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.

rush-2 Rush

1997 ൽ വിപണിയിലെത്തിയ വാഹനമാണ് റഷ്. നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലിപ്പം. കൂടാതെ ഏഴു പേർക്ക് യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യയില്‍ മാരുതി എർട്ടിഗ, ഹോണ്ട ബിആർ-വി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്തോനേഷ്യൻ‌ വിപണിയിലുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്. ഇന്ത്യയിലെക്കുമ്പോള്‍ ഡീസൽ എൻജിനോടുകൂടി എത്തിയേക്കാം. എന്നാൽ‌ റഷിനെ ഇന്ത്യയിലെക്കുന്ന വാർത്തകളെക്കുറിച്ച് ടൊയോട്ട ഇതുവരെ പ്രതികരിച്ചിട്ടില്ല.