യുട്ടിലിറ്റി വെഹിക്കിൾ സെഗ്്മെന്റിൽ മഹീന്ദ്രയുടെ ആധിപത്യം തകർത്ത് മാരുതി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഹീന്ദ്ര കൈയക്കി വെച്ചിരുന്ന യുവി സെഗ്്മെന്റിൽ പുതിയ വാഹനങ്ങളിലൂടെ വ്യക്തമായി മുന്നേറ്റമാണ് മാരുതി നേടിയിരിക്കുന്നത്. 2012 മുതൽ 2015 വരെ സെഗ്്മെന്റിൽ മൂന്നാം സ്ഥാനത്ത് മാത്രമായിരുന്ന മാരുതി 2015–16 ലും 2016–17 ലും രണ്ടാം സ്ഥാനത്ത് എത്തി. തുടർന്ന് 2017–18 സാമ്പത്തിക വർഷത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ അവസാനമാസങ്ങളിലെ വിൽപ്പന കണക്കുകൾ മാത്രം പുറത്തുവരാനിരിക്കെ മഹീന്ദ്രയെക്കാൾ 22332 യൂണിറ്റ് വിൽപ്പനയാണ് മാരുതി നേടിയിരിക്കുന്നത്. മാരുതിയുടെ വിൽപ്പന 210671 യുണിറ്റാണ്.
വിറ്റാര ബ്രെസ, പുതിയ എസ് ക്രോസ്, എർടിഗ തുടങ്ങിയ വാഹനങ്ങളുടെ മികച്ച പ്രകടനമാണ് മാരുതിയെ സെഗ്്മെന്റിലെ ഒന്നാമനാകാൻ സഹായിച്ചത്. പുതിയ വാഹനങ്ങളുടെ അഭാവവും പഴയ പടകുതിരകൾക്ക് വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാനാവാത്തതുമാണ് മഹീന്ദ്രയെ പിന്നോട്ട് വലിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മഹീന്ദ്രയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷം കണ്ടത്. യു വി സെഗ്്മെന്റിലും മികച്ച പകടനം നടത്തിയതോടെ ഇന്ത്യൻ വിപണിയിൽ 50 ശതമാനത്തിൽ അധികവും മാരുതി സ്വന്തമാക്കി. മാരുതിയുടെ മഹീന്ദ്രയും ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കുമ്പോൾ ഹ്യുണ്ടേയ് മൂന്നും ടൊയോട്ട നാലും ഹോണ്ട അഞ്ചും സ്ഥാനത്തുണ്ട്.
ചെറു കാറുകൾ കഴിഞ്ഞ ഏറ്റവുമധികം ആരാധകരുള്ള യുവി സെഗ്മെന്റിന് വിപണിയിൽ 20 ശതമാനത്തോളം സാന്നിധ്യമുണ്ട്. കോംപാക്റ്റ് എസ് യു വികളുടെ പുറത്തിറങ്ങലോടെ ഊർജ്ജം കൈവരിച്ച സെഗ്്മെന്റിൽ ഇനിയും വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തന്നെ യു വി സെഗ്്മെന്റിലേക്ക് തങ്ങളുടെ വാഹനങ്ങൾ പുറത്തിറക്കി കഴിഞ്ഞു. അതേസമയം യുവി സെഗ്്മെന്റിലെ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുമെന്ന് മഹീന്ദ്ര പ്രഖ്യപിച്ചിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങുന്ന പുതിയ വാഹനങ്ങൾ അതിന് സഹായിരിക്കും എന്നും കമ്പനി പ്രതീക്ഷിക്കുന്നു.