സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ട്രാഫിക്ക് നിയമങ്ങൾ കർശനമാക്കിയ ഡൽഹിയിൽ പത്തു ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 11,017 ലൈസൻസുകൾ. സിഗ്നൽ മറികടക്കൽ, അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, ഭാരവാഹനങ്ങളിൽ ആളുകളെ കയറ്റൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് 11000 ലൈസൻസുകൾ റദ്ദാക്കിയത്.
മൂന്നു മാസത്തേയ്ക്കാണ് ലൈസൻസുകള്‍ റദ്ദാക്കിയത്. ഡിസംബർ 15 മുതൽ 25 വരെയുള്ള പത്തു ദിവസത്തെ കണക്കുപ്രകാരമാണ് ഇത്രയും അധികം ലൈസൻസുകൾ റദ്ദാക്കിയത് എന്നാണ് ഡൽഹി ട്രാഫിക്ക് പോലീസ് കമ്മീഷണർ അറിയിച്ചത്. സിഗ്നല്‍ മറികടക്കൽ, അമിതവേഗത തുടങ്ങിയ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കുകയും അപകടകരമായി വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നു കമ്മീഷണർ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലെ ട്രാഫിക്ക് നിയമ ലംഘനങ്ങൾ കുറയ്ക്കാൻ സുപ്രീം കോടതി നിയമിച്ച സമിതിയുടെ നിദ്ദേശപ്രകാരമാണ് ഡൽഹി പോലീസ് ട്രാഫിക്ക് നിയമങ്ങള്‍ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി പോലീസ് ഡിപ്പാർട്ട്മെന് ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളു പെർമിറ്റ് റദ്ദാക്കാനുള്ള അനുവാദം നൽകണമെന്നും കമ്മിഷ്ണർ സുപ്രീം കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.