ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി 2000 സിസിയിൽ മുകളിലുള്ള വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുന്നത് സൂപ്രീംകോടതി നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ രണ്ട് വാഹന നിർമാതാക്കളാണ് ടൊയോട്ടയും മഹീന്ദ്രയും. എംയുവി സെഗ്‌മെന്റിലെ പ്രധാനിയായ ഇന്നോവയുടെ വിൽപ്പനയാണ് ടൊയോട്ടയെ പ്രതികൂലമായി ബാധിച്ചതെങ്കിൽ സൈലോ, സ്കോർപിയോ, ബലേറോ, എക്സ് യു വി 500 തുടങ്ങി മഹീന്ദ്രയുടെ ഒട്ടുമിക്ക മോഡലുകളുടേയും വിൽപ്പന ഡിൽഹിയിലെ നിയന്ത്രണത്തിൽ പെട്ടിരുന്നു.
നിയന്ത്രണത്തെ മറികടക്കാൻ ചെറിയ എൻജിനുമായി മഹീന്ദ്ര എത്തുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മഹീന്ദ്രയുടെ പുതിയ എൻജിൻ പരീക്ഷണങ്ങൾക്ക് എആർഎഐ അംഗീകാരവും നൽകി എന്നാണ് പുറത്തു വരുന്ന വാർത്തകൾ. തുടക്കത്തിൽ എക്സ് യു വി 500 ലും സ്കോർപ്പിയോയിലുമായിരിക്കും പുതിയ എൻജിൻ ഘടിപ്പിക്കുക എന്നാണ് കരുതുന്നത്. 1.9 ലിറ്ററായിരിക്കും എൻജിനെങ്കിലും നിലവിലെ എൻജിനുകൾ ഉത്പാദിപ്പിക്കുന്നത്ര കരുത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2000 സിസിയുടെ മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ ഡൽഹിയിൽ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞമാസമാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നിരോധിച്ചത്. അടുത്ത മാർച്ച് 31 വരെയാണ് വിധിയുടെ കാലാവധി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.