ആറേകാൽ ലക്ഷത്തോളം കാറുകളുടെ ഇന്ധനക്ഷമത പെരുപ്പിച്ചു കാട്ടിയെന്നു മിത്‌സുബിഷി മോട്ടോർ കോർപറേഷൻ വ്യക്തമാക്കിയതിനെ തുടർനന്ന് അധികൃതർ അന്വേഷണമാരംഭിച്ചു.
കമ്പനിയുടെ നിർമാണശാലയിൽ വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഞ്ചു മുതൽ 10 വരെ ശതമാനം കൂട്ടിയാണ് മൈലേജ് പറഞ്ഞിരുന്നതെന്നാണ് കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തിയത്. ലീറ്ററിന് 30.4 കിലോമീറ്റർ ഇന്ധനക്ഷമത അവകാശപ്പെട്ടിരുന്ന ഇകെ വാഗൺ, ഇകെ സ്പെയ്സ് എന്നീ കാറുകളുടെ കാര്യത്തിലായിരുന്നു തട്ടിപ്പ്.ഇതേ വാഹനങ്ങൾ നിസാനുവേണ്ടി ഡേയ്സ്, ഡേയ്സ് റൂക്സ് എന്നീ പേരുകളിൽ നിർമിച്ചു നൽകുകയും ചെയ്തിരുന്നു.
ഫോക്സ്‌വാഗൺ മലിനീകരണത്തോത് കുറച്ചുകാട്ടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തൽ ഉണ്ടാക്കിയ ഞെട്ടൽ ആഗോള കാർ വിപണിയിൽനിന്ന് പൂർണമായും മാറുംമുൻപാണ് മിത്‌സുബിഷിയുടെ വിവാദം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.