ടോക്കിയോ ∙ ജർമൻ കമ്പനിയായ ഫോക്സ്‌വാഗൻ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായി. ഇക്കൊല്ലം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കു പ്രകാരമാണിത്. ലോകമെമ്പാടും 50.4 ലക്ഷം കാറുകളാണു ഫോക്സ്‌വാഗൻ വിറ്റത്. ടൊയോട്ട 50.2 ലക്ഷവും. യുഎസ് കമ്പനിയായ ജനറൽ മോട്ടോഴ്സ് 48.6 ലക്ഷം കാർ വിറ്റ് മൂന്നാം സ്ഥാനത്തുണ്ട്. ഏറെക്കാലമായി വിപണിയിൽ ഒന്നാം സ്ഥാനത്തായിരുന്ന ജനറൽ മോട്ടോഴ്സിനെ പിന്തള്ളിയാണു ടൊയോട്ട 2008ൽ ലോക നമ്പർ വൺ ആയത്.
എന്നാൽ സൂനാമിയിൽ ജപ്പാനിലുണ്ടയ വൻ നാശനഷ്ടവും ടൊയോട്ടയെ സാരമായി ബാധിച്ചു. ഒന്നാം സ്ഥാനം ജനറൽ മോട്ടോഴ്സ് തിരികെ പിടിച്ചു. 2012ൽ ടൊയോട്ട വീണ്ടും ഒന്നാമതെത്തി.
ജപ്പാനടക്കമുള്ള വിപണികളിൽ ഇക്കുറി വിൽപന കുറയാനാണു സാധ്യതയെന്നു ടൊയോട്ട പ്രവചിച്ചിരുന്നു. 2014ൽ 1.023 കോടി കാർ വിറ്റ കമ്പനി ഇക്കാല്ലം 1.015 കോടിയേ പ്രതീക്ഷിക്കുന്നുള്ളൂ.
അടുത്ത ആറു മാസവും മേൽക്കൈ നിലനിർത്തുക ഫോക്സ്‌വാഗനും എളുപ്പമല്ലെന്നാണു നിരീക്ഷകരുടെ അഭിപ്രായം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.