ആദ്യത്തെ പ്രസവത്തിൽ യുവതിക്ക് നാലു കുട്ടികൾ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജിതിൻ–ആശാദേവി ദമ്പതികൾക്കാണു ആദ്യപ്രസവത്തിൽ നാലു കുട്ടികളെ ലഭിച്ചത്. ഒരു ആൺകുഞ്ഞും മൂന്നു പെൺകുഞ്ഞുങ്ങളും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടികളുടെ ജനനം.
അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായി ജി.ജി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷീജ ജി. മനോജ് പറഞ്ഞു.
പറഞ്ഞിരുന്ന സമയത്തെക്കാൾ ആറ് ആഴ്ച മുൻപായിരുന്നു പ്രസവം. ജി.ജി ആശുപത്രിയിൽ ചീഫ് നിയനറ്റോളജിസ്റ്റ് ഡോ. ജയ സുരേഷ്ബാബു, ഡോ. നൗഷിദ് അനി, ഡോ. ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ പരിചരണത്തിലാണു കുട്ടികൾ. ഡോ. അനുപമയുടെ നേതൃത്വത്തിൽ പ്രസവാനന്തര ചികിത്സയിലാണ് ആശാദേവി.