Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമേകുന്ന ഏഴ് ലളിത മാർഗങ്ങള്‍

healthy life

ചെറുപ്പത്തിൽ പലരും ആരോഗ്യം ശ്രദ്ധിക്കാറേയില്ല. ഫലമോ മധ്യവയസ്സു കഴിയുമ്പോഴേക്കും  രോഗിയായിട്ടുണ്ടാകും . എന്നാൽ ചെറുപ്പത്തിൽ ഹൃദയത്തിനു ശ്രദ്ധ കൊടുത്താൽ മധ്യവയസ്സിലെത്തുമ്പോഴേക്കും തലച്ചോറിന്റെ ആരോഗ്യം മികച്ചതായിരിക്കുമെന്നു ഗവേഷകർ.

ആരോഗ്യമേകുന്ന ഏഴ് ലളിത മാർഗങ്ങള്‍ളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. കൊളസ്ട്രോൾ പരിശോധിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ശരീരഭാരം കുറയ്ക്കുക, പുകവലിക്കാതിരിക്കുക, ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുക ഇവയാണ് ആരോഗ്യ ഘടകങ്ങൾ. ഈ പ്രവർത്തനങ്ങൾ തലച്ചോറിന്റെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നല്ലേ.

ഓക്സിജൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഭാഗം തലച്ചോറാണ്. ഉദാഹരണമായി വ്യായാമം, ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു. ഇത് തലച്ചോറിലുള്ള രക്തപ്രവാഹവും ഓക്സിജന്റെ അളവും കൂട്ടുന്നു. പഠനത്തിനായി ഏതാണ്ട് 51 വയസ്സ് പ്രായമുള്ള 518 പേരെ 30 വർഷക്കാലം നിരീക്ഷിച്ചു. പഠനം ആരംഭിച്ചപ്പോൾ സ്ത്രീ പുരുഷന്മാരുടെ നിരവധി ആരോഗ്യ സൂചകങ്ങൾ അളന്നു.

ഓരോ രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെയും തുടർ പരിശോധനകൾ നടത്തി. തലച്ചോർ സ്കാൻ ചെയ്തു. ആരോഗ്യത്തിന്റെ 7 ലളിത മാർഗങ്ങളെ എല്ലാവരും എങ്ങനെ പിന്തുടരുന്നു എന്നതിന് 0 മുതൽ 14 വരെ സ്കോർ എല്ലാവരും നേടി.

പഠനത്തിന്റെ തുടക്കത്തിൽ നന്നായി സ്കോർ ചെയ്തവർക്ക് മധ്യവയസ്സ് എത്തിയപ്പോഴേക്കും തലച്ചോറിന്റെ വ്യാപ്തം കൂടുതൽ ഉള്ളതായി കണ്ടു. ഈ ഏഴുമാർഗങ്ങളിൽ ഓരോ പോയിന്റ് കുറയുമ്പോഴും ഒരു വർഷവുമായി ബന്ധപ്പെട്ട തലച്ചോർ ചുരുങ്ങുന്നതായി കണ്ടു.

തലയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ തലച്ചോറിന്റെ ഉയർന്ന വ്യാപ്തം മികച്ച ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഫെയ്ൻബെർഗ് ബാൻക്സ് പറയുന്നു. തലച്ചോറിന്റെ കുറഞ്ഞ വ്യാപ്തം (brain atrophy) മരണവും വൈകല്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ വ്യാപ്തം കുറയുന്നതും കുറഞ്ഞ ബൗദ്ധിക പ്രവർത്തനവും മധ്യവയസ്സിനു ശേഷം പക്ഷാഘാതം പോലുള്ളവ വരാനുമുഉള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഇതേ ആളുകളിൽ തുടർ പഠനങ്ങൾ നടത്തുന്നത് ഹൃദയവും തലച്ചോറും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമെന്നും ബാൻക്സ് പറഞ്ഞു. ന്യൂറോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.