വാഷിങ്ടൺ∙ പരീക്ഷണശാലകളിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടി ഉപയോഗിച്ച് അർബുദത്തിനു മരുന്നുണ്ടാക്കാമെന്നു കണ്ടെത്തി. സ്റ്റാൻഫഡ് സർവകലാശാലയിലെ അസി. പ്രഫസർ എലിസബത്ത് സറ്റ്‌ലിയും ഗവേഷക വിദ്യാർഥി വാറെൻ ലൗവും ചേർന്നാണു കണ്ടുപിടിത്തം നടത്തിയത്.
ഇറ്റോപോസൈഡ് എന്ന മരുന്നാണു പുതിയ രീതിയിൽ ഉണ്ടാക്കിയത്. മുൻപ് ഈ മരുന്നുണ്ടാക്കിയിരുന്നതു ഹിമാലയത്തിൽ മാത്രം കാണപ്പെട്ടിരുന്ന മേആപ്പിൾ എന്ന ചെടിയിൽ നിന്നാണ്. ഈ ചെടിയുടെ ലഭ്യതക്കുറവു മൂലം മരുന്നിന്റെ ലഭ്യതയും കുറഞ്ഞിരുന്നു.
മേആപ്പിൾ എന്ന ചെടിയിൽ പ്രോട്ടീനുകൾ രൂപപ്പെട്ടു പ്രതിരോധഭിത്തിപോലെ പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഗവേഷകർ ആ പ്രോട്ടീനുകളുടെ ജീനുകൾ ലബോറട്ടറിയിൽ വളർത്താവുന്ന ചെടിയിൽ സ്ഥാപിച്ചു പരീക്ഷണം നടത്തിയപ്പോൾ സമാനഫലം കണ്ടു. അതിന്റെ ചുവടുപിടിച്ചാണു മരുന്നു പുതിയ രീതിയിൽ ഉണ്ടാക്കിയത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.