Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതവണ്ണവും കാൻസറും തമ്മിൽ

cancer-obesity

അമിതവണ്ണമുള്ളവർക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. അടുത്ത 20 വർഷത്തിനുള്ളിൽ കാൻസർ രോഗബാധിതരുടെ എണ്ണം 670,000 എത്തുമെന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ 2035 ആവുമ്പോഴേക്കും നാലിൽ മൂന്നു പേരും അമിതവണ്ണമുള്ളവർ ആയിരിക്കും. ഇത് ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പറയേണ്ടതില്ലല്ലോ. യു.കെയിൽ നടന്ന ഗവേഷണ റിപ്പോർട്ടനുസരിച്ച് ചില ഭക്ഷണങ്ങളുടെ ടിവി പരസ്യങ്ങൾ നിരോധിക്കേണ്ടതായി പറയുന്നു'.

അടുത്തിടെ നടന്ന പഠനങ്ങൾ പ്രകാരം അമിതവണ്ണം വിവിധ തരം അർബുദ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. അമിതവണ്ണമുള്ളവർക്ക് അന്നനാളം, ഗർഭാശയം, ആമാശയം എന്നിവിടങ്ങളിലാണ് കാൻസർ സാധ്യത കൂടുതൽ. നിലവിലുള്ളതും പഴയതുമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അടുത്ത 20 വർഷമാകുമ്പോഴേക്കും അമിതവണ്ണത്തിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ഗവേഷണത്തിൽ വിശകലനം ചെയ്യപ്പെടുകയുണ്ടായി.

ഇതുപ്രകാരം 2035 ആകുമ്പോഴേക്കും 46 ലക്ഷം പേർക്ക് ടൈപ്പ് 2 പ്രമേഹവും 16 ലക്ഷം പേർക്ക് ഹൃദ്രോഗങ്ങളും വരാൻ സാധ്യതയുണ്ടെന്ന് പറയുന്നു. കാൻസറിനെ പ്രതിരോധിക്കാൻ പുകവലി ഉപേക്ഷിക്കുന്നുണ്ട്. എന്നാൽ അതു മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുകയും ഒപ്പം ശരിയായ ഭക്ഷണ ശീലവും കൂടിയുണ്ടെങ്കിലെ കാൻസറിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂവെന്ന് ഗവേഷകരിൽ ഒരാളായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രഫസർ ഡോ. സൂസൻ ജേബ് പറയുന്നു.