ഷിഗല്ല ബാക്ടീരിയ മൂലമുള്ള വയറിളക്കത്തിനു കാരണം മലിനജലത്തിന്റെ ഉപയോഗം. വ്യക്തിതലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗം പകരുന്നതു തടയാം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം.
ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ.
കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരീയ; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
∙ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.
∙ ഭക്ഷണത്തിനു മുൻപു കൈ കഴുകുന്നതു ശീലമാക്കുക.
∙ ശുചിമുറി ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക.
∙ ഭക്ഷണം തയാറാക്കുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക.
∙ പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവർ വൃത്തിയായി പാചകം ചെയ്ത ഭക്ഷണമാണു കഴിക്കുന്നതെന്ന് ഉറപ്പാക്കുക.
∙ പൂർണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക.
∙ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.
∙ ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.
∙ കുട്ടികളിലാണു രോഗസാധ്യത കൂടുതൽ. കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകൾ കഴുകുന്നുവെന്നു സ്കൂൾ അധികൃതരും ഉറപ്പാക്കുക.