Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക വൈറസ് സാന്നിധ്യം കണ്ണിലും

zika virus

ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക വൈറസ് ബാധ ഇപ്പോൾ ലോകരാജ്യങ്ങൾക്കാകെ ഭീഷണിയായിരിക്കുകയാണ്. സിക വൈറസ് ബാധയുടെ വ്യാപനത്തിൽ സുപ്രധാനമായ ഒരു കണ്ടെത്തലിലാണ് ഗവേഷക ലോകം.

സിക വൈറസ് ബാധിച്ച എലിയുടെ കണ്ണിൽ നിന്നുള്ള സ്രവങ്ങളിൽ സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യനിലേക്ക് അണുബാധ പകരുന്നതെങ്ങിനെയെന്നതിന്റെ ഉത്തരത്തിലേക്ക് ഈ പഠനം വഴിതുറക്കുമെന്ന് ഗവേഷകർ പറയുന്നു.

സെൽ റിപ്പോർട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലിയുടെ കണ്ണുകളിൽ സിക വൈറസിന്റെ സാന്നിധ്യം എത്രകാലം ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ച് പഠനം തുടരുകയാണെന്നു ഗവേഷകർ‌ പറയുന്നു. സിക വൈറസിന്റെ വ്യാപനം കണ്ണുനീർ പോലുള്ള ശരീര ദ്രവങ്ങളിലൂടെയായിരിക്കുമോയെന്നത് സിക വൈറസ് വ്യാപനം തടയുന്നതിന് നിർണ്ണായക വഴികാട്ടിയാവും.

വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്ന അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കളിലേക്ക് വൈറസ് പകരുമ്പോഴാണ് ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് നിലവിലെ നിഗമനം.ബ്രസീലിൽ അമ്മമാരിൽ സിക കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും കുട്ടികളിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാനിടയാകുമെന്ന് ഡോക്ടർമാർ പറയുന്നു.

ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകകളാണ്‌ രോഗം പരത്തുന്നത് .മൈക്രോ സാഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ മരണത്തിനു കീഴടങ്ങും. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് വൈറസ് ചെയ്യുന്നത്.