Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലയൂട്ടൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് തടയും

breast-feeding

കുഞ്ഞിനെ 15 മാസമെങ്കിലും മുലയൂട്ടുന്ന അമ്മമാർക്ക് മൾട്ടിപ്പിൾ സ്ക്ലീറോസിസ് വരാനുള്ള സാധ്യത 53 ശതമാനം കുറവായിരിക്കുമെന്നു പഠനം.

ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സ്പൈനൽ കോഡിലെയും നാഡികളെ ചുറ്റിയുള്ള മയെലിൻഷിത്തുകൾക്ക് നാശം സംഭവിക്കുകയും നാഡികളുടെ സംരക്ഷണ കവചം നശിക്കുക വഴി രോഗപ്രതിരോധ സംവിധാനം നശിക്കുകയും ചെയ്യും.

മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച സ്ത്രീകളിൽ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും രോഗം രണ്ടാമതു വരില്ലെന്നു പഠനത്തിൽ കണ്ടു.

ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, എത്ര തവണ ഗർഭം ധരിച്ചു, ആദ്യ പ്രസവത്തിലെ പ്രായം ഇതിനൊന്നും മൾട്ടിപ്പിൾ സ്ക്ലീറോസിസുമായി ബന്ധമില്ലെന്നും ന്യൂറോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ശരാശരി 37 വയസ്സു പ്രായമുള്ള മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച 397 സ്ത്രീകളെ രോഗം ബാധിക്കാത്ത 433 സ്ത്രീകളുമായി താരതമ്യം ചെയ്തു.

സ്തനാർബുദം, അണ്ഡാശയ അർബുദം, ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.