Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസേറിയൻ മനുഷ്യ പരിണാമത്തെ ബാധിക്കുമോ?

cesarean

സിസേറിയൻ ശാസ്ത്രക്രിയയിലൂടെയുള്ള പ്രസവം ഇന്ന് സാധാരണമായിരിക്കുന്നു. 1960ല്‍ ആയിരത്തിൽ 30 സിസേറിയന്‍ ആയിരുന്നെങ്കിൽ ഇന്നത് 1036 എന്ന കണക്കില്‍ എത്തി നിൽക്കുന്നു.

സിസേറിയൻ വഴിയുള്ള ശിശു ജനനങ്ങൾ മനുഷ്യ പരിണാമത്തെതന്നെ ബാധിക്കുന്നതായി ഗവേഷകർ. വീതി കുറഞ്ഞ വസ്തിപ്രദേശം (pelvis) ഉള്ളതുമൂലം സാധാരണ പ്രസവം സാധ്യമാകാതെ വരുന്ന അവസരത്തിലാണ് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുന്നത്. ഇന്ന് ഈ അവസ്ഥമൂലം സിസേറിയന്‍ വേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്.

100 വര്‍ഷം മുൻപ് ഇതായിരുന്നില്ല അവസ്ഥ. വീതികുറഞ്ഞ വസ്തിയുള്ള സ്ത്രീകൾ പ്രസവത്തോടെ മരിക്കുന്ന സ്ഥിതിയായിരുന്നു. അമ്മയും കുഞ്ഞും പ്രസവത്തോടെ മരിക്കുമ്പോൾ‌ ജനിതക കൈമാറ്റം നടക്കില്ല. അതുകൊണ്ടു തന്നെ വീതികുറഞ്ഞ വസ്തിയുള്ള അമ്മമാരുടെ ജനിതക വൈകല്യം അവരുടെ പെൺകുഞ്ഞുങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നില്ല..

ഇന്ന് സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ഈ ജനിതക വൈകല്യം അടുത്ത തലമുറയിലേക്കും പകരുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മനുഷ്യന്റെ വസ്തിപ്രദേശം വീതികൂടാത്തതെന്ത് എന്നത് പരിണാമ പ്രക്രിയയിലെ ഒരു ചോദ്യം തന്നെയാണെന്ന് ഗവേഷകർ.

മറ്റ് പ്രൈമേറ്റുകളുടെ പ്രത്യേകിച്ചും എളുപ്പത്തിൽ കുഞ്ഞിനു ജന്മം നല്കുന്ന ചിമ്പാൻസികളെ പോലുള്ള മൃഗങ്ങളെ അപേക്ഷച്ച് മനുഷ്യ ശിശുവന്റെ തല വലുതാണ്. വലുപ്പം കൂടിയ നവജാത ശിശുക്കൾ ഉണ്ടാകുന്നുണ്ടെങ്കിലും അവർ കൂടുതൽ ആരോഗ്യമുള്ളവരാണെന്നും പഠനം പറയുന്നു. വലുപ്പം കൂടുമ്പോൾ സ്വാഭാവികമായും പ്രസവം ദുഷ്കരമാക്കുകയും അമ്മയ്ക്കും കുഞ്ഞിനും ദോഷകമരയി തീരുകയും ചെയ്യും.

ലോകാരോഗ്യ സംഘടനയിൽ നിന്നും ബൃഹത്തായ ജനനപഠനങ്ങളിൽ നിന്നും ഉള്ള വിവരങ്ങൾ ഉപയോഗിച്ച് ഗവേഷകര്‍ പഠനത്തിനായി ഒരു ഗണിതശാസ്ത്ര മാതൃക ഉണ്ടാക്കി. ആസ്ട്രേലിയയിലെ വിയന്നർ സർലകലാശയിലെ ഡോ. ഫിലിപ്പ് മിറ്റെറോക്കാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

Your Rating: