Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്തെ മരുന്നുപയോഗവും കുഞ്ഞുങ്ങളിലെ ആസ്ത്മയും

pregnancy-tablet

അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ഗർഭകാലത്ത് നെഞ്ചെരിച്ചിലിനു മരുന്നു കഴിക്കുന്നത് കുട്ടികളിൽ ആസ്ത്‌മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുമെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെയും ഫിൻലൻഡിലെ ടാംപിയർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ, ഗർഭകാലത്ത് ആസിഡ് റിഫ്ലക്സിനു മരുന്നു കഴിച്ച അമ്മമാരുടെ കുട്ടികൾക്ക് ആസ്ത്‌മയ്ക്കു ചികിത്സ തേടിയതായി കണ്ടു.

വയറ്റിലെ ആസിഡ് വയറിൽ നിന്നു തിരിച്ച് ഈസോഫാഗസിലേയ്ക്കു പോകുന്നതു മൂലമാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. വലുതാകുന്ന ഗർഭപാത്രം വയറിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം കൊണ്ടും ഹോർമോൺ വ്യതിയാനം മൂലവും ഗർഭകാലത്ത് ഈ അവസ്ഥ സാധാരണമാണ്.

H2 റിസപ്റ്റർ പോലുള്ള മരുന്നുകൾ ആസിഡ്റിഫ്ലക്സ് തടയാൻ സഹായിക്കും. ഗർഭകാലത്ത് ഈ മരുന്നുകളുടെ ഉപയോഗം സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്. 1.3 ദശലക്ഷം കുട്ടികളിൽ നടത്തിയ എട്ടുപഠനങ്ങൾ അപഗ്രഥിച്ചു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വിവരങ്ങൾ അടങ്ങിയ ആരോഗ്യ റജിസ്റ്ററും പ്രിസ്ക്രിപ്ഷൻ ഡാറ്റാബേസും ഗവേഷകർ പരിശോധിച്ചു.

ഗർഭകാലത്ത് നെഞ്ചെരിച്ചിലിന് മരുന്നു കഴിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങൾ ആസ്തത്മയുടെ ലക്ഷണങ്ങളുമായി മൂന്നിൽ ഒന്നെങ്കിലും ഡോക്ടറെ സമീപിച്ചതായി കണ്ടു. അലർജി ആൻഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Your Rating: