സ്ഥിരമായി അശ്ലീല വിഡിയോകൾ കണുന്നത് ലൈംഗിക അതിക്രമങ്ങളിലേക്ക് നയിക്കുമെന്ന് പുതിയ പഠനം. ഏഴു രാജ്യങ്ങളിലായി നടത്തിയ ഇരുപത്തിരണ്ടോളം പഠനങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി പോൺ കാണുന്ന സ്ത്രീകളിലും പുരുഷൻമാരിലും ലൈംഗിക അതിക്രമ സ്വഭാവം ഏറിവരുന്നതായി കണ്ടെത്തി.
ഇന്ത്യാന യൂണിവേഴ്സിറ്റിയും യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് ഹവായിയും ചേർന്നാണ് പോണോഗ്രഫി മൂലം ഏറിവരുന്ന ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച പഠന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അശ്ലീല വിഡിയോകൾക്ക് അടിമകളായവർ ഇരകളെ ആക്രമിച്ചു കീഴ്പെടുത്താനും പീഡനത്തിനിരയാക്കാനുമുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
സ്ഥിരമായി അശ്ലീല വിഡിയോകൾ കാണുന്ന എല്ലാവരിലും ഈ സ്വഭാവം കാണണമെന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജേർണൽ ഓഫ് കമ്മ്യൂണിക്കേഷനിലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.