Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് റോക്കറ്റ് വിക്ഷേപണമല്ല! ലോകത്തെ ഞെട്ടിച്ച് വീണ്ടും ചൈന!

air-purifier-china ദക്ഷിണ ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിലാണ് 100 മീറ്റർ ഉയരമുള്ള (328 അടി) ടവർ സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അന്തരീക്ഷ മലിനീകരണം മഹാനഗരങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. അടുത്തിടെ ഡൽഹിയിലും വായുഗുണനിലവാരം അപകടകരമാംവിധം താഴ്ന്നിരുന്നു. ഈ സാഹചര്യം നേരിടാൻ പുതിയ സാങ്കേതികവിദ്യയുമായി രംഗത്തു വന്നിരിക്കുകയാണ് ചൈന.

ലോകത്തിലെ ഏറ്റവും വലിയ വായുശുദ്ധീകരണി എന്ന അവകാശവാദവുമായി ദക്ഷിണ ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിലാണ് 100 മീറ്റർ ഉയരമുള്ള (328 അടി) ടവർ സ്ഥിതി ചെയ്യുന്നത്. 

tower-at-night

ഒരു റോക്കറ്റ് വിക്ഷേപണത്തറയുടെ മാതൃകയിലാണ് ടവർ നിർമിച്ചത്. റീഎൻഫോഴ്സ്ഡ് കോൺക്രീറ്റാണ് പ്രധാനനിർമാണവസ്തു. പുറംപാളികളിൽ ചൂടിനെ പുറത്തേക്ക് ബഹിഗമിക്കുന്നതിൽനിന്നും പ്രതിരോധിക്കുന്ന ക്ലാഡിങ് ടൈലുകൾ പാകിയിട്ടുണ്ട്.

2580 ചതുരശ്രമീറ്ററാണ് വിസ്തൃതി. 10 മില്യൻ ക്യുബിക് മീറ്റർ വായു ഒരുദിവസം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട് ഈ പ്ലാന്റിന്. നിർമിതിക്ക് അകത്തെത്തുന്ന മലിനവായു സൗരോർജത്തിൽ സഹായത്തോടെ ചൂടാക്കും. ടവറിന്റെ താഴത്തെ നിലയിൽ മലിനമായ വായുവിനെ അരിച്ചെടുത്ത് ശുദ്ധീകരിച്ച് പുറത്തേക്ക് വിടാൻ പാകത്തിൽ ഗ്രീൻ ഹൗസ് അരിപ്പകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയെത്തി ശുദ്ധമാക്കപ്പെടുന്ന വായു ടവറിന്റെ മുകളിലെ ദ്വാരങ്ങളിലൂടെ പുറന്തള്ളും.

smog-free-tower

ഇതിലൂടെ വായുമലിനീകരണം 15 % വരെ കുറയ്ക്കാൻ കഴിയും എന്നാണ് വിലയിരുത്തപ്പടുന്നത്. 2016 ൽ സ്മോഗ്‌ഫ്രീ ടവർ എന്നപേരിൽ ഇതിന്റെ ചെറുമാതൃക ബെയ്‌ജിങ്ങിൽ തയാറാക്കിയിരുന്നു. കൂടുതൽ ഉയരത്തിലേക്ക് പണിതു കെട്ടിടത്തിന്റെ പ്രവർത്തനശേഷി ഉയർത്തുകയും ചെയ്യാം. ഇന്ത്യയിലടക്കം ഭാവിയിൽ ഇത്തരം ഭീമൻ എയർ പ്യൂരിഫയറുകൾ ഉയർന്നേക്കാം.