Download Manorama Online App
വ്യത്യസ്തവും അത്യപൂർവ്വമായ ഒരു പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മോഹൻലാൽ. ‘ഞാൻ പല പുസ്തക പ്രകാശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ മലയാളത്തിൽ എന്നല്ല ഇന്ത്യയിലോ ലോകത്തിലോ തന്നെ സംബന്ധിക്കാത്ത തരം പുസ്തക പ്രകാശനമാണ് ഇവിടെ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി
നഷ്ടമായ നിങ്ങളുടെ കുതിര എന്ന ഒരു ഉപമ മസ്നവിയിൽ ഉണ്ട്. കുതിരയെ കാണാതായി എന്ന് ഒരാൾ കുതിരപ്പുറത്തിരുന്നു തെരുവിലുള്ളവരോടു പറയുന്നു, കുതിരയെ എവിടെയെങ്കിലും കണ്ടോ? മുന്നോട്ടു കുതിക്കുന്ന അമ്പ് എയ്ത്തുകാരനെ കാണാത്തതുപോലെ, മനഃസാക്ഷിയുടെ ദാതാവിനെ ഹൃദയം അറിയാത്തതുപോലെ, അത്രമാത്രം ഇരുട്ടിലാണ്ടുപോയവർ
ഒരു നൂറ്റാണ്ടു മുൻപ് പ്രതീക്ഷയുടെ മറുവാക്കായിരുന്നു വിപ്ലവം. സോവിയറ്റ് യൂണിയനു വേണ്ടി ചുവപ്പുപരവതാനി വിരിക്കാൻ ലോകരാജ്യങ്ങൾ കാത്തുനിന്ന കാലം. അതേ വിപ്ലവം ഇന്ന് കൊടിയ ദുരന്തത്തിന്റെ പ്രതീകമായി; പ്രതിരൂപവും. സോവിയറ്റ് യൂണിയന്റെ പ്രമുഖ അവശിഷ്ടമായ റഷ്യ അണുബോംബ് കാണിച്ച് സഹോദര രാജ്യത്തെ
ഈ മാസം എന്നെ സംബന്ധിച്ചിടത്തോളം രണ്ടു ലോകോത്തര എഴുത്തുകാരികളുടെ മാസം കൂടിയാണ്. കമലാ സുരയ്യയുടേയും വെർജീനിയ വൂൾഫിന്റെയും ജനന, മരണ തിയതികൾ യഥാക്രമം 31, 28 എന്നീ തിയതികളിൽ ഈ മാസത്തിലാണ് വരുന്നത്.
ഒരാളുടെ മരണശേഷം ശരീരത്തിന് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് കൗതുകമുണ്ടോ? ഫൊറൻസിക് സയൻസില്‍ ശവശരീരങ്ങളുടെ അപ്രതീക്ഷിത ഉപയോഗങ്ങളെക്കുറിച്ച് പറയുന്ന പുസ്തകമാണ് മേരി റോച്ച് എഴുതിയ സ്റ്റിഫ്: ദി ക്യൂരിയസ് ലൈവ്സ് ഓഫ് ഹ്യൂമൻ കഡാവേഴ്സ്.മരിച്ചയാളുടെ അതുല്യമായ ശാസ്ത്ര സംഭാവനകളെ വിശദമാക്കുന്ന പുസ്തകം
പ്രിയ സുഹൃത്തേ, കത്തുകളെക്കുറിച്ചുള്ള കത്താണിത്. സൂരിനാഗമ്മ എന്ന സ്ത്രീ തന്റെ സഹോദരന് അയച്ച കത്തുകളെകറിച്ച് കേട്ടിട്ടുണ്ടോ എന്നറിയില്ല. സൂരിനാഗമ്മ ആന്ധ്രാക്കാരിയാണ്. രമണമഹർഷിയുടെ അവസാനകാലത്ത് അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ വചനങ്ങളെ അറിയുവാനും പകർത്തുവാനും കഴിഞ്ഞ ഭാഗ്യവതിയാണ്. അവർ സഹോദരനായ ഡി.
പള്ളിവാസലിൽ രാവിലെ ഒൻപതോടെ ഞങ്ങൾ എത്തിച്ചേർന്നു. വെയിൽ തെളിഞ്ഞിരുന്നില്ല. മഞ്ഞിന്റെ നേർത്ത ഒരു ആവരണം മെല്ലെ മായുന്നതും നിരീക്ഷിച്ച് വണ്ടിയിൽത്തന്നെ ഇരുന്നു. നമ്മൾ നേരത്തേ എത്തി, അവൾ പറഞ്ഞു. ശരിയാണ്, ഉച്ചയോടെ എത്തിയാൽ മതി എന്നാണ് ഇമാമലി ഫോണിൽ പറഞ്ഞത്. സമതലത്തിൽനിന്നുള്ള ഹൈവേ പള്ളിവാസൽ മുക്കവലയിൽ
മറവിക്കെതിരെ ഓർമകളെ തിരിച്ചുപിടിക്കാൻ ആക്സൽ –ബിയാട്രിസ് ദമ്പതികൾ നടത്തുന്ന സാഹസിക യാത്ര ഒരേസമയം, മഞ്ഞിന്റെ കരിമ്പടം നീക്കാൻ വെളിച്ചം നടത്തുന്ന പോരാട്ടം കൂടിയാണ്. ഓർമകളുടെ നഷ്ടമാണ് അവരുടെ ഏറ്റവും വലിയ വേദന.
'കവിതയോട്' എന്നൊരു കവിതയുണ്ട് വൈലോപ്പിള്ളിയുടേതായി. ‘എന്നിൽ നീയത്രത്തോളം കനിഞ്ഞോ’ എന്നു സന്ദേഹിയാകുന്ന കവിയെക്കാണാം അതിൽ. കവിതയ്ക്കായുള്ള കാത്തിരിപ്പു മാത്രമായി ജീവിതത്തെ മാറ്റിയ ഒരു കവിയുടെ സംശയമാണത് എന്നോർക്കണം. എത്രമേൽ കനിഞ്ഞാലും ഇല്ലെങ്കിലും കവിക്ക് കവിതയോടു നന്ദി പറയാതെ വയ്യ. കാരണം
‘അന്റെ ചുർളാത്ത ഭാഷയുടെ, നോം ചോംസ്കി നെഞ്ചിൽ പൊട്ടിക്കുമെടാ’ എന്നു റാസി എഴുതുമ്പോൾ ഭാഷ കിടുങ്ങി വിറയ്ക്കുകയാണ്. ഇസ്തിരിയിട്ടു ചുളിവു നിവർത്തി വെടുപ്പാക്കിയെടുത്ത ആ ഭാഷയുടെ നെഞ്ചിനു നേരെയാണു റാസി തന്റെ കവിതയുടെ, സോറി, കബിതയുടെ തോക്ക് ചൂണ്ടിയിരിക്കുന്നത്. കലാപമാണു റാസിക്കു കവിത. ഭാഷയിലൊരു വാക്കു
പോയകാലത്തിന്റെ കാവ്യഭാഷ, ശൈലി, ഹൃദ് സ്പന്ദങ്ങൾ എന്നിവയിൽ പ്രിയം നഷ്ടപ്പെടാത്തവർക്കു മാത്രമായാണ് ഒടുവിൽ പുറത്തുവന്ന കവിതാ സമാഹാരം ‘തമിഴ്പ്പാവ’ കവി വിജയലക്ഷ്മി സമർപ്പിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല, ഹൃദയം കീറിമുറിക്കുന്ന വ്യഥയോടെ. തന്നെത്തന്നെ സമർപ്പിച്ചിട്ടും, സ്നേഹം പൂർണമായി കൊടുത്തിട്ടും
സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (1 ലക്ഷം രൂപ) എം.മുകുന്ദനാണ്. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം (50,000 രൂപ): ഇയ്യങ്കോട് ശ്രീധരൻ. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം
അമേരിക്കൻ സാഹിത്യത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു ബഹുമുഖ പ്രതിഭ. ജാക്ക് കെറോവാക്കും അല്ലെൻ ഗിൻസ്ബെർഗും അടക്കമുള്ള മഹാന്മാരായ കൂട്ടുകാർ. 18 നോവലുകള്‍, ആറ് ചെറുകഥാ സമാഹാരങ്ങള്‍, നാല് ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ എഴുതിക്കൂട്ടിയ നിരവധി പുസ്തകങ്ങൾ. നേട്ടങ്ങൾ ഒരുപാടുണ്ടെങ്കിലും വില്യം സെവാർഡ് ബറോസ്
ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിക്കുന്ന ഈ ഓർമപ്പുസ്തകം ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബിയോ മാർഷെ റഗോണയാണ് ഒരുക്കുന്നത്. ലോകമെമ്പാടും ഇന്ന് പ്രകാശനം
ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ അവാർഡുകളിലൊന്നായ സരസ്വതി സമ്മാൻ കവിയും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും മാധ്യമ പ്രവർത്തകനുമായ പ്രഭാവര്‍മ്മയ്ക്ക്. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയാണ് 12 വർഷങ്ങൾക്കു ശേഷം മലയാള സാഹിത്യത്തിലേക്ക് പുരസ്കാരം കൊണ്ടു വന്നത്.
അകന്നുപോയ പ്രണയത്തിലേക്ക് മങ്കാസുരി വൈകിയാണെങ്കിലും തിരിച്ചെത്തിയെങ്കിൽ, കുമരാസുരൻ ഒരു ജീവിതം മുഴുവൻ പ്രണയിക്കാൻ ശ്രമിച്ചു നിരാശനായ വ്യക്തിയാണ്. മറ്റൊരാളുടെ പ്രണയഭാജനമായ മങ്കാസുരിയെത്തന്നെ പ്രണയിച്ചതാണ് അയാളുടെ ജീവിത ദുരന്തത്തിന് ആക്കം കൂട്ടിയത്.
പ്രിയ സുഹൃത്തേ, ഒരു ലേഖനവും ഒരു അഭിമുഖവും ചേർന്ന പുസ്തകമാണ് അരുന്ധതി റോയിയുടെ 'കനിവോടെ കൊല്ലുക' (ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം). ഇംഗ്ലീഷും മലയാള പരിഭാഷയും ഒന്നിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ആർക്കും ആകർഷകത്വം തോന്നുക സ്വാഭാവികം. ഉള്ളടക്കത്തിലാകെ നീറി
കവികളും ഗാന രചയിതാക്കളും തമ്മിലുള്ള ഈ സൗഹൃദ – സങ്കീർണ ബന്ധത്തിന്റെ പശ്ചാത്തലം ശ്രീകുമാരൻ തമ്പിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ കവിതകൾക്കും ഗാനങ്ങൾക്കും നോവലുകൾക്കും ആത്മകഥയ്ക്കും ബാധകമാണ്.
പാലിൽ വീണ പഞ്ചസാരപോലെയാണ് ശ്രീകുമാരൻ തമ്പിയുടെ കവിതകൾ. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ ‘പാട്ടിൽ വീണ പഞ്ചസാര’ എന്നാണു കൂടുതൽ ചേരുക. ഗാനങ്ങളിൽ അത്രയേറെ കാവ്യാംശം അദ്ദേഹം അലിയിച്ചുചേർത്തിരിക്കുന്നു.
‘I make landscapes out of what I feel’. (The book of Disquiet, Fernando Pessoa) ഇടയാഴത്താണു കവിയെ ആദ്യം നേരിൽക്കണ്ടത്. ഇരുണ്ടു മെലിഞ്ഞ കവിളുകളും ഉല്ലാസകരമായ സാഹസികത അലതല്ലുന്ന കണ്ണുകളും പല്ലുകൾ കാണുംവിധം മിക്കവാറും വിടർന്നചുണ്ടുകളും പിൻകഴുത്തിൽ ഇളകുന്ന ചുരുളൻമുടിയുമാണു ഞാൻ ശ്രദ്ധിച്ചത്. അയാളെ
Results 1-20 of 2887