വിവാഹ ഓഡിറ്റോറിയത്തില്‍ നീലച്ചിത്രം ചിത്രീകരിച്ച സംഭവത്തില്‍ 28 പേരെ അറസ്‌റ്റ് ചെയ്‌തു. ഏഴ് സ്‌ത്രീ മോഡലുകളും അഞ്ച് പുരുഷ മോഡലുകളുമാണ് അറസ്റ്റിലായത്.
ഇവരെ കൂടാതെ രണ്ട് സംവിധായകരുംഅറസ്‌റ്റിലായിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് വേണ്ടി ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കൊൽക്കത്തയിലാണ് സംഭവം.
കൊല്‍ക്കത്തയിലെ ബിധാനഗറിലലെ തടാകത്തിന് സമീപമുള്ള വിവാഹ ഓഡിറ്റോറിയത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഓഡിറ്റോറിയം വാടകയ്‌ക്കെടുത്തായിരുന്നു നീലച്ചിത്ര നിര്‍മാണം. ഇവർക്ക് സഹായം നല്‍കിയ രണ്ട് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ ഉടമയെയും അറസ്റ്റ് ചെയ്തു.
7500 രൂപയ്ക്കാണ് ഇവർ ഓഡിറ്റോറിയം വാടകയ്ക്കെടുത്തത്. മോഡലുകള്‍ക്ക് ഒരു ദിവസത്തെ ചിത്രീകരണത്തിന് 1,000 രൂപ നല്‍കിയിരുന്നുവെന്നാണ് റിപ്പോർട്ട്. ദിവസം 35000 രൂപ വാടക വരുന്ന ക്യാമറകൾ ഉപയോഗിച്ചാണ് ഇവർ ചിത്രീകരണം നടത്തിയിരുന്നത്. ഇതിനായി ഒരു ദിവസത്തെ ഇവരുടെ ചിലവ് തന്നെ ഏകദേശം 87,000 രൂപയായിരുന്നു.
എന്നാൽ തങ്ങൾ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് എത്തിയതെന്നും പിന്നീട് ഇതിന് കരുവാക്കുകയായിരുന്നുവെന്നും അറസ്റ്റിലായ മോഡലുകൾ പൊലീസിനെ അറിയിച്ചു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.