നടി പ്രത്യുഷ ബാനർജിയുടെ മരണത്തിന് പിന്നാലെ നടി പ്രിയങ്കാ ചോപ്രയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നടിയുടെ മുൻ മാനേജൻ ജാജു. കരിയറിന്റെ മോശം സമയത്ത് നടി പ്രിയങ്കാ ചോപ്ര മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തലാണ് ജാജു ട്വിറ്ററിലൂടെ നടത്തിയത്.
പ്രിയങ്ക ജോലിയിൽ നിന്നും 2004 ൽ ഇയാളെ പിരിച്ചുവിട്ടിരുന്നു. നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെതിരെയും ഇയാൾക്കെതിരെ കേസുണ്ട്. ഇൗ കേസിൽ ഇയാൾ രണ്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മകളുടെ സ്വകാര്യതയില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജാജുവിനെതിരെ 2008ല്‍ പ്രിയങ്കയുടെ പിതാവ് നല്‍കിയ മറ്റൊരു കേസും നിലവിലുണ്ടായിരുന്നു.
ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പ്രിയങ്കയുടെ മുന്‍ കാമുകനുമായി ചേര്‍ന്ന് 67 ഡേയ്‌സ് എന്ന പേരില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രിയങ്ക അയച്ച വക്കീൽ നോട്ടീസിനെ തുടർന്ന് സിനിമ ഉപേക്ഷിക്കുകയായിരുന്നു.