Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബിലിനെ തകർക്കാൻ ഷാരൂഖ് വൃത്തികെട്ട കളി കളിക്കുന്നു; രോഷാകുലനായി രാകേഷ് റോഷൻ

rakesh-shahrukh

ഹൃതിക് റോഷന്‍ ചിത്രം കാബിലിന്റെ റിലീസ് ജനുവരി 26ൽ നിന്നും 25ലേക്ക് മാറ്റിയതായി വിതരണക്കാർ അറിയിച്ചിരുന്നു. ഒരാഴ്ച മുൻപാണ് റിലീസ് മാറ്റുന്ന കാര്യം ഇവർ അറിയിച്ചത്. ഷാരൂഖ് ചിത്രം റയീസുമായുള്ള പോരാട്ടം ഒഴിവാക്കാനാണ് റിലീസ് മാറ്റിയത്. ജനുവരി 26നാണ് റയീസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ ഷാരൂഖ് ചിത്രം റയീസും ജനുവരി 25ന് തിയറ്ററുകളിലെത്തിയേക്കും. ഇന്നു പുറത്തിറങ്ങിയ ട്രെയിലറിലാണ് പുതിയ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. കാബിലിന്റെ ആദ്യ ഷോ തുടങ്ങുക വൈകിട്ട് ആയിരിക്കും എന്നാൽ രാവിലെ മുതൽ റയീസിന്റെ ഷോ ആരംഭിക്കും.

റിലീസിന്റെ കാര്യത്തിൽ ഷാരൂഖ് വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് കാബിലിന്റെ നിര്‍മാതാവും ഹൃതിക്കിന്റെ അച്ഛനുമായ രാകേഷ് റോഷൻ ആരോപിച്ചു. ജനുവരി 25 എന്ന തിയതി ഒരാഴ്ച മുമ്പേ പ്രഖ്യാപിച്ചതാണെന്നും റയീസ് റിലീസ് മാറ്റുന്ന കാര്യം അറിയിച്ചില്ലായിരുന്നെന്നും രാകേഷ് പറയുന്നു.

താനൊക്കെ പഴയതലമുറയിൽപ്പെട്ട ഫിലിംമേക്കറാണെന്നും മറ്റൊരാളുടെ റിലീസ് തിയതിയിൽ തന്റെ ചിത്രം ഒരിക്കലും റിലീസ് ചെയ്യില്ലെന്നും രാകേഷ് റോഷൻ പറയുന്നു. ഇവർ മറ്റെന്തൊക്കെ ലക്ഷ്യംവക്കുന്നുണ്ടെന്നും തങ്ങളെ തന്നെ പിന്തുടരുകയാണെന്നും രാകേഷ് ആരോപിച്ചു. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ്ചില്ലീസ് ആണ് റയീസിന്റെ നിർമാണം.

ഷാരൂഖിന്റെ ചിത്രം റിലീസിനുള്ളതുകൊണ്ടാണ് 2018ൽ പുറത്തിറങ്ങുന്ന ക്രിഷ് 4ന്റെ റിലീസ് ക്രിസ്മസിൽ നിന്ന് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റുചിത്രങ്ങളെ ഉപദ്രവിക്കാത്ത രീതിയിലാണ് തന്റെ എല്ലാ സിനിമകളും റിലീസ് ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  

Your Rating: