Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹേമാമാലിനിയുടേത് ക്രൂരമായ തെറ്റ്: കേന്ദ്രമന്ത്രി

hemamalini-accident

ഹേമാമാലിനി ചെയ്തത് ക്രൂരമായ തെറ്റെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. ഇതാദ്യമായാണ് ഹേമാമാലിനിയെ ബിജെപി പാര്‍ട്ടിയില്‍ തന്നെയുള്ള മറ്റൊരു നേതാവ് കുറ്റപ്പെടുത്തുന്നത്.

താൻ സഞ്ചരിച്ച കാറിടിച്ചു നാലുവയസ്സുകാരി മരിക്കാനിടയായതു കുട്ടിയുടെ പിതാവ് അശ്രദ്ധമായി വാഹനമോടിച്ചതുകൊണ്ടാണെന്ന ഹേമമാലിനിയുടെ ട്വീറ്റിന് പിന്നാലെയാണ് സുപ്രിയോയുടെ പ്രസ്താവന. ഹേമാമാലിനിക്കൊപ്പം തന്നെ തന്‍റെ കുട്ടിയെയും ആശുപത്രിയിലാക്കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് കുട്ടിയുടെ പിതാവ് ഹര്‍ഷ് ഖന്ദേല്‍വാള്‍ പിന്നീട് നടിയ്ക്ക് മറുപടി പറഞ്ഞു.

ഹേമാമാലിനി ഉള്‍പ്പടെ അപകടസ്ഥലത്തെത്തിയവരെല്ലാം കുട്ടിയെ രക്ഷിക്കാതെ പോന്നത് ക്രൂരമായ തെറ്റാണ്. അത് എല്ലാവരും മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്ന് മന്ത്രി പറഞ്ഞു.

ദൗസയിൽ കഴിഞ്ഞയാഴ്ച ഹേമമാലിനി സഞ്ചരിച്ച കാർ മറ്റൊരുകാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുവയസ്സുകാരി മരിക്കുകയും കുട്ടിയുടെ പിതാവും മാതാവും സഹോദരിയുമടക്കം നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ഹേമമാലിനിക്കും പരുക്കേറ്റിരുന്നു.ഹേമാലിനിയെ ഉടൻ പ്രദേശത്തെ താലൂക്ക് ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റു വഴിയിൽക്കിടന്ന നാലുവയസ്സുകാരിയെ അരമണിക്കൂർ കഴിഞ്ഞാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.