Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 കോടിയുടെ സ്ഥലം 70000 രൂപയ്ക്ക്; ഹേമാമാലിനിക്കെതിരെ ഗുരുതരആരോപണം

hemamalini ഹേമാമാലിനി

മുംബൈയിൽ നാൽപതുകോടി വില വരുന്ന സർക്കാർ ഭൂമി നടിയും എംപിയുമായ ഹേമാമാലിനി മേടിച്ചത് എഴുപതിനായിരം രൂപയ്ക്കെന്ന് ആരോപണം. നടിക്ക് ഡാൻസ് സ്കൂൾ തുടങ്ങുന്നതിനാണ് ഇത്രയും തുകയ്ക്ക് ഭൂമി നൽകിയിരിക്കുന്നത്.

ആർടിഐ ആക്ടിവിസ്റ്റ് അനിൽ ഗൽഗാലിയാണ് ഇതുസംബന്ധിച്ച് മുംബൈ സിറ്റി കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. മുംബൈയിലെ ഒഷിവാരയിലാണ് ഹേമയുടെ പേരിൽ 2000 സ്ക്വയർമീറ്റർ പ്ലോട്ട് എഴുപതിനായിരം രൂപയ്ക്ക് നടി സ്വന്തമാക്കിയത്. 40 കോടി വിലമതിക്കുന്ന സ്ഥലമാണിത്. 1997ൽ മറ്റൊരു സര്‍ക്കാർ ഭൂമി നടി സ്വന്തമാക്കിയതായും രേഖകൾ ഉണ്ട്. തീരദേശനിയമപ്രകാരം അത് ഉപയോഗിക്കാൻ സാധിക്കാതെ കിടക്കുകയാണ്. ആ സ്ഥലവും നടി തിരികെ നൽകിയിട്ടില്ല.

നടിയുടെ പേരിൽ നടത്തുന്ന നാട്യവിഹാർ കലാകേന്ദ്രയുടെ പേരിലാണ് ഈ രണ്ട് സ്ഥലവും. കലക്ടറും ഹേമയും നടത്തിയ കത്തിടപാടുകളുടെ വിവരങ്ങളും ഗൽഗാനിയ്ക്ക് ലഭിച്ചു. ഹേമ നടത്തുന്ന ട്രസ്റ്റിൽ നിന്നും ഡാൻസ് സ്കൂൾ തുടങ്ങാനെന്ന നിലപാടിലായിരുന്നു സ്ഥലം വാങ്ങിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.