Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറുമാസം അമ്മയോട് മിണ്ടാതെ കങ്കണ

kangana

ബോളിവുഡിലെ താരറാണിപ്പട്ടം തനിക്കുതന്നെ എന്നു തെളിയിച്ചിരിക്കുകയാണ് നടി കങ്കണ റനൗട്ട്. ഒന്നിനു പുറകെ ഒന്നായി സിനിമകൾ ഇറങ്ങുന്നില്ലെങ്കിലും ബോളിവുഡിലെ വ്യത്യസ്തയായ നടിയാണ് കങ്കണ. തിരഞ്ഞെടുക്കുന്ന സിനിമകളിലും കഥാപാത്രങ്ങളിലും എന്തിനധികം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പോലും ഒരു കങ്കണ സ്റ്റൈൽ വേറിട്ടുകാണാം.

എന്നാല്‍ ഇതൊന്നുമല്ല കാര്യം, കങ്കണ ആറുമാസമായി അമ്മയോട് മിണ്ടുന്നില്ല. അമ്മയോട് തല്ലുകൂടിട്ടൊന്നുമല്ല കേട്ടോ, കാരണം കേട്ടാല്‍ ആരാണെങ്കിലും ഒന്ന് അന്പരക്കും. പുതിയ ചിത്രമായ കാട്ടി ബട്ടിയ്ക്കു വേണ്ടിയായിരുന്നു അമ്മയോട് മിണ്ടാതിരുന്നത്. ദാത്തു എന്ന കഥാപാത്രത്തിന് വേണ്ടി ആറുമാസത്തോളം മിണ്ടാതിരുന്നുവെന്ന് കങ്കണ പറയുന്നു.

സിനിമയ്ക്കായുള്ള തയാറെടുപ്പിനായിരുന്നു അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഇക്കാര്യത്തില്‍ അമ്മയ്ക്ക് എതിര്‍പ്പൊന്നുമില്ലായിരുന്നെന്നും കങ്കണ പറഞ്ഞു.

ഒരു കഥാപാത്രത്തിന് വേണ്ടി കങ്കണ എടുക്കുന്ന ത്യാഗം വളരെ വലുതാണ്. ഹിന്ദിതാരസുന്ദരിമാരിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന താരം നമ്മുടെ ക്യൂന്‍ കങ്കണയാണ്. സമകാലീനരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നിവരെ പിന്തള്ളിയാണ് കങ്കണ പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്നത്. കാട്ടി ബാട്ടിയ്ക്കു ശേഷം വരാനിരിക്കുന്ന പുതിയ ചിത്രത്തിനായി 11 കോടിയാണ് കങ്കണ കൈപ്പറ്റിയിരിക്കുന്നത്

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്ന ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് കട്ടി ബട്ടി. കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ഇമ്രാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും പ്രണയവും അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അൻഷുൽ സിനഗലും നിഖിൽ അദ്വാനിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. യു ടി വി മോഷൻ പിക്‌ചേഴ്‌സ് , എംഐ എന്റർടൈൻമെൻസ് എന്നിവയുടെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.