അപകടത്തില്‍ പരുക്കേറ്റ അമ്മയുടെ മാനസികമായി തകര്‍ന്നിരുന്നതു കൊണ്ടാണ് പരുക്ക് പറ്റിയ കുടുംബത്തെക്കുറിച്ച് അന്വേഷിക്കാതിരുന്നതെന്ന് ഹേമയുടെ മകളും നടിയുമായ ഇഷ ഡിയോള്‍ പറഞ്ഞു. അപകടത്തില്‍ തലക്ക് പരുക്കേറ്റ അമ്മയുടെ ബോധം ഭാഗികമായി നഷ്ടപ്പെട്ടിരുന്നെന്നും ഇഷ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഹേമാ മാലിനി പരുക്ക് പറ്റിയ കുടംബത്തെക്കുറിച്ച് അന്വേഷിച്ചില്ലെന്നും അവരെ കാണാന്‍ കൂട്ടാക്കിയത് പോലുമില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്‍റെ കാറിടിച്ച് കുട്ടി മരിക്കാനിടയായ സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. കുഞ്ഞു മരിച്ചെന്ന് അറിഞ്ഞപ്പോൾ മനസ്സ് തകർന്നുപോയി. ആ ദുഃഖ വാർത്ത തന്റെ മനസ്സിനെ വേട്ടയാടുന്നുവെന്നും അവർ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുന്നു. ഒരു കുഞ്ഞ് നഷ്ടമായ കുടുംബത്തിന്റെ വേദന തനിക്ക് മനസ്സിലാക്കാനാകും. കുഞ്ഞിന്റെ നഷ്ടം അവർക്ക് താങ്ങാനുള്ള കരുത്തേകാൻ ദൈവത്തോടു പ്രാർഥിക്കുമെന്നും ജയ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന ഹേമമാലിനി പറഞ്ഞു.
അപകടസമയത്ത് ഹേമമാലിനിയായിരുന്നു വാഹനമോടിച്ചിരുന്നത് എന്ന് ആരോപണം ഉയർന്നിരുന്നു. അവർ മദ്യപിച്ചിരുന്നെന്നും ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞതായാണു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജസ്ഥാനിലെ ദൗസായിൽ ഹേമമാലിനി സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെന്‍സ് ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലു വയസുള്ള സോനം എന്ന കുട്ടി മരിച്ചിരുന്നു. ആഗ്രയിൽനിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ രാത്രി ഒൻപതുമണിക്കായിരുന്നു അപകടം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.