നടൻ ഓംപുരിയും ഭാര്യ നന്ദിതയും നിയമപരമായി വേർപിരിയാൻ അനുമതി. 26 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് വേറിട്ടു ജീവിക്കാൻ ഇരുവരും തീരുമാനിച്ചത്. വിവാഹമോചനം കൂടാതെ വേർപെട്ടു കഴിയാൻ കോടതി അനുവാദം നൽകി. ഏറെനാളായി ഇരുവരും വേറിട്ടാണ് താമസിച്ചിരുന്നത്.
വേറിട്ടു ജീവിക്കാൻ കോടതി അനുവദിച്ചെങ്കിലും 18കാരനായ മകൻ ഇഷാന്റെ വിദ്യാഭ്യാസച്ചെലവുകളും ഭാര്യയുടെ ചികിത്സാ ചെലവുകളും ഓംപുരി വഹിക്കണം. മകനെ സന്ദർശിക്കുന്നതിന് ഓംപുരിക്ക് സ്വാതന്ത്ര്യമുണ്ടാകും. ഓംപുരിക്ക് വിവാഹമോചനമാണ് വേണ്ടിയിരുന്നതെങ്കിലും കോടതി ഇരുവർക്കും നിയമപരമായി വേറിട്ടു കഴിയാനുള്ള അനുമതിയാണ് നൽകിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷിക അറിയിച്ചു. ഇരുവർക്കും രണ്ടുപേരുടെയും കാര്യങ്ങളിൽ ഇടപെടാൻ അനുവാദമുണ്ടാകയില്ല. നന്ദിത ഓംപുരിക്കെതിരെ നേരത്തെ നടനെതിരെ ഗാർഹിക പീഡനം ആരോപിച്ച് കേസുകൊടുത്തിരുന്നു.
മാധ്യമപ്രവർത്തയായ നന്ദിത ഓംപുരിയുടെ ജീവചരിത്രം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിലുണ്ടായിരുന്ന ചില മോശം പരാമർശങ്ങളുടെ പേരിലാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. പുരിയുടെ പഴയകാല ജീവിതത്തിലെ ചില ബന്ധങ്ങളെ പുസ്തകത്തിൽ അധിക്ഷേപിക്കും വിധം എഴുതിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.