പ്രശസ്ത ഹിന്ദി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ–സീരിയൽ ലോകം. 24 വയസ്സായിരുന്നു. പ്രണയത്തകർച്ചയെത്തുടർന്നു കടുത്ത നിരാശയിലായിരുന്നു പ്രത്യുഷ. കാമുകനുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതുന്നു.
പ്രത്യുഷയുടെ വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്നും ഇതുതന്നെയാണ് വ്യക്തമാകുന്നത്. ‘മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല’. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് നടിയുടെ അവസാനത്തെ വാട്‌സാപ്പ് സ്റ്റാറ്റസ്. മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടില്‍ വെച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രത്യുഷ. ബന്ധുക്കള്‍ ഉടന്‍ തന്നെ പ്രത്യുഷയെ കോകിലാബെന്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
ബാലികാവധു എന്ന ടി വി സീരിയലിലൂടെയാണ് പ്രത്യുഷ ബാനര്‍ജി പ്രശസ്തയായത്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രം പ്രത്യുഷയെ ടി വി പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയാക്കി. റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് 7, കോമഡി ക്ലാസസ്, ഝലക് ദിഖ്‌ല ഝാ എന്ന ഡാന്‍സ് പ്രോഗ്രാം എന്നിവയിലെല്ലാം പ്രത്യുഷ ബാനര്‍ജി പ്രത്യക്ഷപ്പെട്ടിരുന്നു. പ്യാര്‍ തൂ നേ ക്യാ കിയാ, ഹം ഹേ നാ, നസൂരാല്‍ സിമര്‍ കാ തുടങ്ങിയ ടി വി പരമ്പരകളിലും പ്രത്യുഷ ബാനര്‍ജി അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡില്‍ നിന്ന് കരൺ ജോഹർ, അനുപം ഖേർ, റിച്ച ഛദ്ദ, അതിഥി ശർമ എന്നിവർ അനുശോചനം രേഖപ്പെടുത്തി.