ബോളിവുഡിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മോശം സിനിമകൾക്ക് നൽകുന്ന പുരസ്കാരമാണ് ഗന്ധാ പുരസ്കാരം. ഈ വർഷം ദില്‍വാലെ എന്ന സിനിമയിലൂടെ ഷാരൂഖ് ഖാനെയാണ് ഏറ്റവും മോശം നടനായി തിരഞ്ഞെടുത്തത്. സല്‍മാൻ നായകനായി എത്തിയ പ്രേം രതൻഥൻ പായോ ആണ് മോശം ചിത്രം. ഇതേ ചിത്രത്തിലൂടെ നടി സോനം കപൂർ മോശം നടിയായി.
ശാന്ദാർ എന്ന ചിത്രമൊരുക്കിയ വികാസ് ബാൾ ആണ് മോശം സംവിധായകൻ. ഹീറോ എന്ന ചിത്രത്തിലൂടെ മോശം നവാഗതനായ നടനായി സൂരജ് പഞ്ചോളിയെ തിരഞ്ഞെടുത്തു. വെല്‍കം ടു കറാച്ചിയാണ് ആരും കാണാത്ത സിനിമ. ട്വീറ്റ് ഓഫ് ദ് ഇയർ പുരസ്കരത്തിന് അഭിഷേക് ബച്ചന്‍ അര്‍ഹനായി.