ആമിർ ഖാനെതിരെ ശിവസനേ വീണ്ടും രംഗത്ത്. ആമിറിനെ അടിക്കുന്നവര്‍ക്ക് ഓരോ അടിക്കും ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ആമിർ നടത്തിയ പ്രസ്താവനയാണ് വൻവിവാദമായി തീർന്നത്.
ആമിര്‍ താമസിക്കുന്ന ലുധിയാനയിലെ എം.ബി.ഡി റാഡിസണ്‍ ബ്ലു ഹോട്ടലിനു പുറത്ത് ശിവസേന കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുതിയ ചിത്രമായ ദങ്കലിന് വേണ്ടിയാണ് ആമിർ ലുധിയാനയിൽ എത്തിയിരിക്കുന്നത്. അവിടെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ആമിറിനെ അടിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ശിവസേനയുടെ പഞ്ചാബ് യൂണിറ്റ് ആണ് ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തുവന്നത്. ‘ആമിറിനെ അടിക്കാന്‍ ഹോട്ടലിലെ തൊഴിലാളികള്‍ക്കും അദ്ദേഹത്തിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു അവസരം നല്‍കുകണെന്നും ലുധിയാനയില്‍ ആമിറിനെ അടിക്കുന്ന ധീരന്മാർക്ക് ഒരടിക്ക് 1 ലക്ഷം രൂപയെന്ന നിലയില്‍ ഞങ്ങള്‍ പാരിതോഷികം നല്‍കും എന്നാണ് ശിവസേന പ്രഖ്യാപിച്ചത്.
ശിവസനേയുടെ പ്രതിഷേധം വന്നതോടെ വൻ സുരക്ഷയാണ് ഹോട്ടലിന് ഏർപ്പെടുത്തിയിരിക്കുന്നത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.