താരദമ്പതികൾ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വേർപിരിയുന്നു. ജോളി വിവാഹമോചന ഹർജി നൽകിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു. ആറുമക്കളെയും തനിക്കു വിട്ടുതരണമെന്ന് ഹർജിയിൽ ജോളി ആവശ്യപ്പെട്ടതായാണു സൂചന. 10 വർഷം നീണ്ട പ്രണയത്തുടർച്ചയായി 2014 ലാണ് ഇരുവരും വിവാഹിതരായത്. ഹോളിവുഡിലെ സൂപ്പർ താരജോഡിയായ ഇരുവരും ‘ബ്രാഞ്ജലീന’ എന്നാണ് അറിയപ്പെട്ടിരുന്നത്.
2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015ല്‍ ഇരുവരും വിവാഹവും കഴിച്ചു. ഇരുവരും ദത്തെടുത്ത കുട്ടികളെ സാക്ഷി നിര്‍ത്തി 2014ലാണ് ഇരുവരും നിയമപരമായി വിവാഹം ചെയ്തത്.
തന്റെ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ബ്രാഡ് പിറ്റ് ജോളിയെ വിവാഹം കഴിച്ചത്. നടി ജെന്നിഫര്‍ അനിറ്റ്‌സനാണ് പിറ്റിന്റെ ആദ്യ ഭാര്യ. ആഞ്ജലീനയുടെ മൂന്നാമത്തെ വിവാഹമായിരുന്നു. നടന്മാരായ ബില്ലി ബോബ് തോര്‍ട്ടണ്‍, ജോന്നി ലീ മില്ലെര്‍ എന്നിവരായിരുന്നു താരത്തിന്റെ മുന്‍ ഭര്‍ത്താക്കന്മാര്‍. വിവാഹസമയത്ത് ജോളി ഗര്‍ഭിണിയായിരുന്നു.
തമ്മില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ ഏറെ നാളായി അസ്വാരസ്യത്തിലായിരുന്നു. വിവാഹമോചനം സംബന്ധിച്ച പരാതി ആഞ്ജലീന മുന്‍കൈയെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ദത്തെടുത്തത് അടക്കം ആറ് കുട്ടികളുടേയും കാര്യം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്നാണ് ബ്രാഡ് പിറ്റിന്റെ പ്രതികരണം.
തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നാണ് ആഞ്ജലീന വാദിക്കുന്നത്. ഭര്‍ത്താവ് കുട്ടികളെ പരിപാലിക്കുന്ന രീതിയില്‍ താന്‍ ഒട്ടും സംതൃപ്തയല്ലെന്ന് ആഞ്ജലീന തുറന്നടിക്കുന്നുണ്ട്. ബ്രാഡ് പിറ്റിന്റെ മദ്യപാന-മയക്കുമരുന്ന് ശീലങ്ങളേയും ആഞ്ജലീന വിമര്‍ശിക്കുന്നു. ലഹരികള്‍ ബ്രാഡ് പിറ്റിന്റെ സ്വഭാവത്തിലുണ്ടാക്കിയ മാറ്റമാണ് ആഞ്ജലീനയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്നും റിപ്പോർട്ട് ഉണ്ട്.