Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇൻഡിപെൻഡൻസ് ഡേ’ രണ്ടാം ഭാഗം ഒരുങ്ങുന്നു

indipendence-day-two

ഹോളിവുഡ് സൂപ്പർഹിറ്റ് ഇൻഡിപെൻഡൻസ് ഡേ യ്ക്കു രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇൻഡിപെൻഡൻസ് ഡേ : റീസർജൻസ് എന്നാണു രണ്ടാംഭാഗത്തിനു പേരിട്ടിരിക്കുന്നത്. ആദ്യസിനിമയുടെ സംവിധായകനായ റോളന്റ് എമ്മറിച്ച് തന്നെയാണു രണ്ടാം ഭാഗവും സാഷാത്കരിക്കുന്നത്. ഇൻഡിപെൻഡസ് ഡേ യുടെ തുടർച്ചയായിട്ടായിരിക്കും ഇതിലെ കഥാഗതി.

അന്യഗ്രഹജീവികളുടെ ആക്രമണത്തിൽ മാതാപിതാക്കൾ നഷ്ടമായ ഒരു യുവാവ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ഫൈറ്റർ പൈലറ്റ് ആയ നായകനെ ബാഹ്യാകാശശക്തികളുടെ മറ്റൊരു ആക്രമണം ചെറുക്കാനായി അമേരിക്കൻ സൈന്യം സാഹസികമായ ഒരു ബഹിരാകാശ ദൗത്യം ഏൽപ്പിക്കുകയാണ്. ഒന്നാം ഭാഗത്തിലെ താരങ്ങളായ ജെഫ് ഗോൾഡ്ബ്ലൂം, ബിൽ പൽമാൻ, ബ്രെൻഡ് സ്പൈനർ, ജൂഡ് ഹിർഷ് എന്നിവർ രണ്ടാം ഭാഗത്തിലുമുണ്ടാകും. ലിയാം ഹെംസ്‍വർത്ത്, ജെസീ ഉഷർ,മൈക മൺറോ, ഷെല വാർ എന്നിവരാണ് മറ്റ് മുഖ്യ അഭിനേതാക്കൾ.

വിൽസ്മിത്ത് ആയിരുന്നു 1996ലിറങ്ങിയ ഇൻഡിപെൻഡൻസ് ഡേ യിലെ നായകൻ. അന്നത്തെ അന്യഗ്രഹജീവികളുടെ ആക്രമണത്തിന് 20വർഷം പിന്നിടുമ്പോഴാണ് രണ്ടാം ഭാഗം കഥയാരംഭിക്കുന്നത്. 2016 ജൂണിലാണ് തിയറ്ററിലെത്തുക. വൻവിജയമായിരുന്ന ഇൻഡിപെൻഡസ് ഡേ ആഗോളതലത്തിൽ 81 കോടി ഡോളറിലേറെയാണു വരുമാനമുണ്ടാക്കിയത്.