കുറച്ചു കാലം കൊണ്ടു പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു നമിതയെ. ഇന്നത്തെ മലയാള സിനിമയിലുള്ള ഒട്ടുമിക്ക യുവ നടന്മാര്‍ക്കുമൊപ്പമുള്ള അഭിനയവും എക്കാലവും മലയാളികളുടെ പ്രിയ നായികയായിരുന്ന സുമലതയുടെ മുഖത്തോടുള്ള സാദൃശ്യവും നമിതയെ മലയാളി പ്രേക്ഷകരിലേക്ക് കൂടുതല്‍ ഇഷ്ടക്കാരിയാക്കി. എന്നാല്‍ ഒരൊറ്റ എപ്പിസോഡു കൊണ്ടാണ് നമിതയുടെ ജീവിതം മാറിമറിഞ്ഞത്.
ഒരു പ്രമുഖ ടെലിവിഷന്‍ ചാനല്‍പ്രോഗ്രാമില്‍ നമിത പങ്കെടുത്തതോടെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കുന്ന നായികയായും നമിത മാറി. ദിനംതോറും നമിതയുടെ മണ്ടത്തരങ്ങളില്‍ ഒരു പാട് കളിയാക്കലുകള്‍ വാട്സ്ആപ്പിലും മറ്റും വരുമ്പോള്‍ എല്ലാം വായിച്ച് കലൂരിലുള്ള ഫ്ളാറ്റിലിരുന്ന് തന്റെ അടുത്ത സിനിമകളേക്കുറിച്ചു സംസാരിക്കുന്നു:
ചന്ദ്രേട്ടന്‍ എവിടെയാ..?
ദിലീപ് നായകനാകുന്ന ഫാമിലി എന്റര്‍ടെയ്നര്‍. ചന്ദ്രമോഹന്‍ എന്ന ഒരു കുടുംബനാഥന്റെ കഥയാണിത്. എന്റെ കൂടെ അനുശ്രീയും നായിക പ്രാധാന്യമുള്ള വേഷം ചെയ്യുന്നു. നല്ല തമാശയൊക്കെയുള്ള ഒരു കുടുംബ ചിത്രമാണിത്. എന്നാല്‍ തമാശയ്ക്കുവേണ്ടി വച്ചുകെട്ടി ഒന്നും ചെയ്യുന്നില്ല.
അമറിനും അക്ബറിനും അന്തോണിക്കുമൊപ്പം....
നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയില്‍ ഞാനാണ് നായിക. മെയ്മാസം ഷൂട്ട് തുടങ്ങും. പൃഥ്വി, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരാണ് നായക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 3 യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും കാണാം.,
കളിയാക്കലുകള്‍ കൂടുന്നില്ലേ?
(പൊട്ടിച്ചിരിക്കുന്നുു) സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളെക്കുറിച്ച് ഒന്നും പറയാനില്ല. ഞാന്‍ അതെല്ലാം തമാശയോടെയേ കാണുന്നുള്ളൂ. എന്റെ സുഹൃത്തുക്കള്‍ വാട്സ്ആപ്പില്‍ ദിവസവും എന്നെ കളിയാക്കിക്കൊണ്ടുള്ള കുറേ മെസേജുകള്‍ അയച്ചു തരും. എന്റെ കുടുംബാംഗങ്ങള്‍ സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായ ആ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആണ്. അവരും എന്നെക്കുറിച്ച് വരുന്ന കമന്റുകള്‍ എനിക്ക് ഫോര്‍വേഡ് ചെയ്യും. എല്ലാം ഞാന്‍ ആസ്വദിക്കുന്നു.
ശരിക്കും ആ പരിപാടിയില്‍ മണ്ടത്തരങ്ങള്‍ പറഞ്ഞത് മനഃപൂര്‍വ്വമാണോ?
അല്ല. അറിയാതെ സംഭവിച്ചു പോയതാണ്. ഒരു ക്വിസ് പ്രോഗ്രാമില്‍ ചെല്ലുമ്പോള്‍ നമ്മള്‍ കണ്ടു പരിചയിച്ച അന്തരീക്ഷം ആയിരുന്നില്ല. ആ ലൈറ്റിങ്ങും ക്യാമറയുടെ ഫ്ളാഷും ഒക്കെ കൂടി വന്നപ്പോള്‍ ഞാന്‍ ടെന്‍സ്ഡ് ആയി. അങ്ങനെയാണു തെറ്റുത്തരങ്ങള്‍ പറയേണ്ടി വന്നത്. എന്നെക്കുറിച്ചു വരുന്ന ഒരു കമന്റ്സും എന്നെ ഇതുവരെ വേദനിപ്പിച്ചിട്ടില്ല.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.