തമിഴ്സിനിമയിലെ മുടിചൂടാമന്നനാണ് രജനീകാന്ത്. നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞു അദ്ദേഹം സിനിമയിലെത്തിയിട്ടും. അങ്ങനെയുള്ള ഒരു നടന്‍ പുതിയ ചിത്രത്തിന് വേണ്ടി റിഹേഴ്സല്‍ നടത്താന്‍ ഒരുങ്ങുകയാണ് രജനീകാന്ത്.
മദ്രാസ്, ആട്ടകത്തി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാ. രഞ്ജിത്ത് ആണ് രജനിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സിനിമയുടെ തയാറെടുപ്പിനും സ്ക്രിപ്റ്റ് വര്‍ക്കിനും മറ്റുമായി വലിയൊരു ഓഫീസ് തന്നെ രജനി, രഞ്ജിത്തിന് ഒരുക്കിയിട്ടുണ്ട്. കലൈപുലി താനു ആണ് ചിത്രം നിര്‍മിക്കുന്നത്.
കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും രഞ്ജിത്ത് അഭിനേതാക്കള്‍ക്കു വേണ്ടി റിഹേഴ്സല്‍ ക്യാംപ് നടത്തിയിരുന്നു. നായകന്‍ രജനി ആയതുകൊണ്ട് റിഹേഴ്സല്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും രജനി തന്നെയാണ് റിഹേഴ്സല്‍ നടത്താമെന്ന് രഞ്ജിത്തിനോട് ആവശ്യപ്പെട്ടത്. മറ്റുതാരങ്ങള്‍ക്കായി നേരത്തെ റിഹേഴ്സല്‍ തുടങ്ങിയിരുന്നെങ്കിലും ക്യാംപില്‍ സാക്ഷാല്‍ രജനി എത്തുന്നതറിഞ്ഞ് അവര്‍ ഞെട്ടി.
എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഭാവങ്ങളില്ലാതെ അവരിലൊരാളായി രജനി ക്യാംപിലെത്തി, സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിച്ച് കാണിച്ചു. മാത്രമല്ല മറ്റ് അഭിനേതാക്കളുടെ റിഹേഴ്സല്‍ നോക്കി മനസ്സിലാക്കാനും അദ്ദേഹം മറന്നില്ല.
പുതുതലമുറയിലെ മറ്റ് സൂപ്പര്‍താരങ്ങളാരും തന്നെ റിഹേഴ്സല്‍ ക്യാംപില്‍ പങ്കെടുക്കാറില്ല. അതിലും ഒരു മാതൃകയാകുകയാണ് രജനികാന്ത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.