നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ച് തുടങ്ങിയതാണ് ധനുഷും നയൻതാരയും തമ്മിലുള്ള വഴക്ക്. ഇരുവരും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നു.
അറുപത്തിമൂന്നാമത് ഫിലിംഫെയർ അവാർഡിൽ മികച്ച തമിഴ്ചിത്രത്തിനുള്ള അവാർഡ് കാക്ക മുട്ടൈ സിനിമയ്ക്കായിരുന്നു. സിനിമയുടെ നിർമാതാവായ ധനുഷ് ആണ് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയത്. ചിത്രത്തിൽ നായികയായി എത്തിയ ഐശ്വര്യ രാജേഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അന്താരാഷ്ട്രപ്രശംസ വരെ ഐശ്വര്യപിടിച്ചു പറ്റിയെന്നും ധനുഷ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പറഞ്ഞു.
തമിഴിൽ മികച്ച നടിക്കുള്ള പുരസ്കാരം നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെ നയൻതാരയ്ക്ക് ലഭിച്ചു. ഈ സിനിമയും ധനുഷ് തന്നെയാണ് നിർമിച്ചത്. ‘നാനും റൗഡി താനിലെ തന്റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, താങ്കൾ എന്നോട് ക്ഷമിക്കണം.’ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നയൻതാര പറഞ്ഞു. ഈ അവാർഡ് വിഘ്നേശ് ശിവന് സമർപ്പിക്കുന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തു. നയൻതാര ഇത് പറയുമ്പോൾ ധനുഷ് വേദി കാലിയാക്കി സ്ഥലം വിട്ടിരുന്നു.
ധനുഷില്‍ നിന്നും വിഘ്നേശിനെ രക്ഷിച്ച് നയന്‍സ്
നയൻതാരയുടെ കാമുകനെന്ന് പറയപ്പെടുന്ന വിഘ്നേശ് ശിവനായിരുന്നു നാനും റൗഡി താൻ സംവിധാനം ചെയ്തത്. സിനിമയുടെ ചിത്രീകരണം നീണ്ടുപോയത് മൂലം നിർമാതാവായ ധനുഷിന് നഷ്ടം സംഭവച്ചിരുന്നു. വിഘ്നേശിനെതിരെ ധനുഷ് രംഗത്തെത്തുകയും ചെയ്തു. പിന്നീട് നയൻതാരയാണ് നഷ്ടം വന്ന തുക ധനുഷിന് തിരികെ കൊടുക്കുന്നത്.