തന്‍റെ സിനിമ സംവിധായകന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നിര്‍മാതാവ്. തമിഴ് നിര്‍മാതാവായ കൊല ഭാസ്കര്‍ ആണ് ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാസ്കര്‍ നിര്‍മിക്കുന്ന മാലൈ നേരത്തു മയക്കം എന്ന സിനിമയുടെ ചിത്രീകരണം സംവിധായകനായ സെല്‍വരാഘവന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആത്മഹത്യചെയ്യുകയേ നിവൃത്തിയൊള്ളൂ എന്നാണ് ഭാസ്കര്‍ പറയുന്നത്.
സെല്‍വരാഘവന്‍റെ ഭാര്യയായ ഗിതാഞ്ജലി ആയിരുന്നു ചിത്രത്തിന്‍റെ സംവിധായിക. എന്നാല്‍ ചിത്രം തുടങ്ങി ആദ്യം കുറച്ചുനാള്‍ ഭാര്യയ്ക്കൊപ്പം സെല്‍വരാഘവനും ചിത്രത്തിന് വേണ്ടി സഹായിച്ചിരുന്നു. എന്നാല്‍ സെല്‍വരാഘവന്‍ മറ്റുചിത്രങ്ങളുടെ തിരക്കു വന്നതോടെ ഈ ചിത്രത്തില്‍ നിന്നും പിന്മാറി. അതോടെ സിനിമയും മുടങ്ങിയ അവസ്ഥയായി.
പ്ലാന്‍ ചെയ്തതിലുമധികം ചിത്രീകരണം നീണ്ടു പോയെന്നു ഇതുമൂലം വന്‍സാന്പത്തിക നഷ്ടം തനിക്കുണ്ടായെന്നും നിര്‍മാതാവ് ആരോപിക്കുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.