സിനിമയിൽ അഭിനയിക്കുന്നതിനായി സരിത എസ് നായർ ഇന്നലെ ചെന്നൈയ്ക്കു തിരിച്ചു. പത്ത് ദിവസത്തേക്ക് കേരളം വിടാൻ സരിത എസ് നായർക്ക് കഴിഞ്ഞ ദിവസം ചീഫ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് അനുമതി നൽകിയത്.
ഷാജി കൈലാസിന്റെ സംസ്ഥാനം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനാണ് സരിത ചെന്നൈയിലേക്കു പോയിരിക്കുന്നത്. നാഗർകോവിലിലും ഈ ചിത്രത്തിന്റെ ചിത്രീകരണമുണ്ട്. ഓഗസ്റ്റ് ഒന്നിനു കേരളത്തിൽ തിരിച്ചെത്തണം. അഡ്വ.പ്രിൻസ് പി തോമസ് ആണ് സരിതയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയായ സരിതയ്ക്ക് കേരളം വിടരുതെന്ന ഉപാധിയോടെയാണ് നേരത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളം വിടാൻ ഇവർ ഓരോ തവണയും പ്രത്യേക അനുമതി നേടേണ്ടതുണ്ട്.
എന്നാല്‍ തന്റെ പുതിയ ചിത്രത്തില്‍ സരിത എസ് നായര്‍ അഭിനയിക്കുമെന്ന വാര്‍ത്ത സംവിധായകന്‍ ഷാജി കൈലാസ് നേരത്തെ നിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഷാജി കൈലാസ് ഇതുവരെയും നടത്തിയിട്ടില്ല. സുരേഷ് ഗോപി ചിത്രത്തില്‍ സരിത അഭിനയിക്കുമോ ഇല്ലയോ എന്ന് വരും നാളുകളില്‍ കണ്ടറിയാം.