'എലി'യായി നിറഞ്ഞാടിയ രജിഷ....ഒരു രക്ഷയുമില്ല....അതിഗംഭീരം’–അനുരാഗ കരിക്കിൻ വെള്ളത്തിലെ നായികാകഥാപാത്രമായ എലിസബത്തിന്റെ പ്രകടനത്തെ പുകഴ്ത്തി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പറഞ്ഞ അഭിപ്രായമാണിത്. പുതുമുഖമായി എത്തിയ രജിഷ വിജയൻ ആണ് എലിസബത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായ അഭിനയപ്രകടനം കൊണ്ടാണ് രജിഷ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. സിനിമയിലെ അഭിനയപ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരവും രജിഷയെ തേടിയെത്തി.
ചിത്രത്തിലെ കഥാപാത്രത്തെ പോലെ തന്നെ സാഹചര്യത്തിനനുസരിച്ച് ഏത് ഘട്ടങ്ങളിലും ധൈര്യപൂർവം പ്രവർത്തിക്കാനും കഴിയുന്ന നടി കൂടിയാണ് രജിഷ. ജീവിതത്തിൽ ഒരാളുടെ മുഖത്ത് തല്ലിയിട്ടുണ്ടെന്ന് രജിഷ വെളിപ്പെടുത്തി. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജിഷ ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്ത് നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മളെ ഒരാള്‍ തുറച്ച് നോക്കുമ്പോള്‍, അയാള്‍ ആവശ്യമില്ലാതെ പിന്തുടരുകയാണെങ്കില്‍ പ്രതികരിക്കണം–രജിഷ പറയുന്നു.
‘ഒരാള്‍ പരിധി വിട്ടു പോകുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീകള്‍ക്കുണ്ട്. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ മറ്റൊരു സ്ത്രീയുടെ ജീവിതം കൂടെയാണ് നമ്മള്‍ രക്ഷിക്കുന്നത്.സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ പ്രധാനകാരണം കര്‍ശനശിക്ഷയില്ലാത്തതാണ്. കാശുണ്ടെങ്കില്‍ ഏതു കേസില്‍നിന്നും ഊരിപ്പോരാമെന്നും കേസ് വര്‍ഷങ്ങളോളം നീണ്ടാല്‍ മരിക്കും വരെ വിധി വരില്ലെന്ന വിശ്വാസവുമാണ് പലര്‍ക്കും. ഒരാളെ മര്യാദയ്ക്ക് ശിക്ഷിച്ചാല്‍ അടുത്ത തവണ അത് ചെയ്യാന്‍ പോകുന്നവന് ഉള്ളിന്റെ ഉള്ളില്‍ ഒരു പേടിയുണ്ടാവും. ഇപ്പോള്‍ ആ പേടി ആര്‍ക്കുമില്ല.’ രജിഷ പറഞ്ഞു.