സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി പറയുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോൾ മോശമായ ഒരു മുറിയാണ് എനിക്കും അമ്മയ്ക്കും താമസിക്കാൻ തന്നത്. എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ശ്വാസം മുട്ടൽ വന്നിട്ട് നാല് തവണ ഞാൻ മരുന്ന് സ്പ്രേ ചെയ്തു. അമ്മ എനിക്ക് കാവലിരിക്കുകയാണ്. ഇത് മാറ്റി നല്ലൊരു റൂം അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ ഇനി പോകുന്നത് ഇതിലും മോശമായ സ്ഥലത്തേക്കായിരിക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെയാണെങ്കിൽ പറ്റില്ലെന്ന് ഞാനും പറഞ്ഞു. എന്നാൽ, നിങ്ങൾ ഇൗ സിനിമയിൽ അഭിനയിക്കണ്ടാ എന്ന് അവർ പറഞ്ഞു, ഞാനും അമ്മയും സിനിമാ ലൊക്കേഷനിൽ നിന്ന് തിരിച്ചുപോന്നു. നേരെ ചൊവ്വേയിൽ സുരഭി പറഞ്ഞു.
Advertisement