രജനീകാന്തിനെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന് ദേശീയമാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ദലിത്പക്ഷ രാഷ്ട്രീയം പറയുന്ന ചിത്രത്തിൽ അംബേദ്കറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നായിരുന്നു വാർത്ത.
എന്നാൽ വാർത്ത തെറ്റാണെന്ന് മമ്മൂട്ടിയോട് അടുത്തവൃത്തങ്ങൾ മനോരമ ഓൺലൈനോട് അറിയിച്ചു. അതൊരു ഇംഗ്ലീഷ് മാധ്യമത്തിന്റെ ഭാവന മാത്രമാണെന്നാണ് ഇവർ മനോരമ ഓൺലൈനോട് പ്രതികരിച്ചത്.
ഒരു ജീപ്പിന് മുകളിൽ രജനി ഇരിക്കുന്ന ചിത്രം ഫസ്റ്റ്ലുക്ക് പോസ്റ്ററായി അണിയറക്കാർ പുറത്തിറക്കിയിരുന്നു. ബിആര്‍ 1956 എന്നാണ് ഈ ജീപ്പിന്റെ നമ്പര്‍. ഇത് ബിആര്‍ അംബേദ്ക്കര്‍ മരിച്ച വര്‍ഷത്തെ കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പിന്നാലെയാണ് അംബേദ്ക്കറെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്നും മമ്മൂട്ടി ഈ വേഷത്തില്‍ എത്തുമെന്നും സൂചനകള്‍ വന്നത്. 2000 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഡോ.അബേദ്കർ എന്ന ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.
1991ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ദളപതിയിലാണ് രജനിയും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.