Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ സംഘടനയുടെ നിർണായക യോഗം വ്യാഴാഴ്ച

amma-assoication ഫയൽ ചിത്രം

മലയാളസിനിമയിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ജൂൺ 29 വ്യാഴാഴ്ച നടക്കും. അമ്മ സംഘടനയുടെ 23ാമത് വാർഷിക പൊതുയോഗമാണിത്. നടി ആക്രമിക്കപ്പെട്ട കേസും ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ അമ്മയുടെ നിലപാടും വ്യാഴാഴ്ച വ്യക്തമാകും. 

മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്’ രൂപീകരിച്ച ശേഷം താരങ്ങൾ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളസിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അമ്മ യോഗം ചേരുന്നത്. ദിലീപിനെ പിന്തുണച്ചും നടിക്കെതിരെയും താരങ്ങൾ നടത്തിയ അഭിപ്രായങ്ങളും ചർച്ചയിൽ വിഷയമാകും. അജുവിന്റെയും സലിം കുമാറിന്റെയും നിലപാടുകളിൽ അതൃപ്തി അറിയിച്ച്  വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ പത്ത് മുപ്പത് മുതല്‍ എറണാകുളം ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം. പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റുമാരായ മോഹന്‍ലാല്‍, ഗണേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ദിലീപ് ആണ് ട്രഷറർ. എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്–ആസിഫ് അലി, പൃഥ്വിരാജ്, നിവിന്‍ പോളി, രമ്യ നമ്പീശൻ, സിദ്ദിഖ്, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻപിള്ളരാജു, കുക്കൂ പരമേശ്വരൻ, മുകേഷ്, നെടുമുടി വേണു.