Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുണ്യാളന്റെ’ നാട്ടിൽ സരിത ജയസൂര്യയുടെ ഡിസൈനർ എക്സിബിഷൻ

jayasurya-saritha

സരിത വീണ്ടുമെത്തുകയാണ്. ഡിസൈനർ വസ്ത്രശേഖരവുമായി. നടൻ ജയസൂര്യയുടെ ഭാര്യ സരിത എട്ടു വർഷം മുൻപു കൊച്ചിയിൽ ഡിസൈനർ സ്റ്റുഡിയോ തുടങ്ങിയപ്പോൾ പലരും കരുതിയതു താരത്തിന്റെ പിൻബലത്തിൽ സമയം കളയാൻ‌ വേണ്ടി ഇറങ്ങിയതാണെന്നാണ്. എന്നാൽ സരിത പിന്നീടു ഡിസൈനർ രംഗത്തു സ്വന്തം മുദ്ര പതിപ്പിച്ചു. സരിത ജയസൂര്യ ഡിസൈനർ‌ സ്റ്റുഡിയോ അതോടെ എത്രയോ ആഘോഷങ്ങളിൽ ശ്രദ്ധേയമായി.

മുഴുവൻ സമയവും ഭാര്യയുടെ എക്സിബിഷനുകളിൽ എത്താറുള്ള ജയസൂര്യ താരസാന്നിധ്യത്തെക്കാളുപരി നല്ലൊരു ഭർത്താവിന്റെ സാന്നിധ്യമാണു ഭാര്യയ്ക്കു നൽകിയത്. ‘ഞാനിവിടെ സഹായി മാത്രമാണ്’ എന്നു തുറന്നു പറയാനും ജയസൂര്യ മടിച്ചില്ല. ഗരുഡ ഹോട്ടലിൽ 13 മുതൽ 15 വരെ നടത്തുന്ന എക്സിബിഷനിൽ ഡിസൈനർ സാരികൾ, സൽവാറുകൾ, കുർത്തകൾ, ഡിസൈൻ ചെയ്ത മെറ്റീരിയലുകൾ എന്നിവയെല്ലാമുണ്ടാകുമെന്നു സരിത പറഞ്ഞു.

ഒരു ഡിസൈൻ ഒരു വസ്ത്രത്തിനു മാത്രം എന്നതാണു സരിതയുടെ രീതി. റോ സിൽക്, കോട്ട, പ്യൂർസിൽക്, ജോർജ്ജറ്റ്സ് എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ഡിസൈൻ ചെയ്ത മെറ്റീരിയലുകളും നൽകും. വിവാഹ വസ്ത്രങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഡിസൈനറുമായി കൂടിക്കാഴ്ച നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണത്തിനു മാത്രമായി തയാറാക്കിയ വസ്ത്രവും ഇവിടെയുണ്ട്. 950 മുതൽ 12,000 വരെയാണ് ഇവിടെയുള്ള പ്രദർശന വസ്ത്രങ്ങളുടെ വില.