നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ഒരു സിനിമാ നടിയെന്നു കേസിലെ പ്രതി പൾസർ സുനി. ഈ നടിയുടെ പേര് ഇന്നു വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ആസൂത്രണത്തിന് പിന്നില്‍ ഒരു സ്ത്രീ ആണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. മാഡം എന്ന് വിളിക്കപ്പെടുന്ന ആ സ്ത്രീ ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും ബാക്കിയാണ്.
ഒരു മാഡം കൂടി കേസില്‍ കുടുങ്ങാനുണ്ട് എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പറയുന്നത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സുനി വെളിപ്പെടുത്തുന്നു. ആ മാഡത്തിന്റെ പേര് ജയിലിൽ കിടക്കുന്ന വിഐപി തന്നെ പറയുമെന്ന് സുനി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഐപിക്ക് അത് ആരാണെന്ന് അറിയാമെന്നും വിഐപി പറഞ്ഞില്ലെങ്കിൽ താന്‍ തന്നെ പറയാമെന്നുമായിരുന്നു സുനി വെളിപ്പെടുത്തിയത്.
ഒരു സിനിമ നടി തന്നെയാണ് മാഡം എന്ന സൂചനയാണ് പള്‍സര്‍ സുനി നല്‍കുന്നത്. അത് ആരായിരിക്കും എന്ന ആകാംക്ഷയില്‍ ആണ് ഇപ്പോള്‍ കേരളം. കേസില്‍ ദിലീപിനെ കൂടാതെ മറ്റൊരു വമ്പന്‍ സ്രാവ് കൂടി കുടുങ്ങാനുണ്ട് എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. അപ്പോള്‍ മാഡം ദിലീപിനേക്കാള്‍ വമ്പന്‍ സ്രാവ് ആണോ എന്ന ചോദ്യവും ഇപ്പോൾ ബാക്കിയാണ്.
നടിയെ ആക്രമിക്കുമ്പോള്‍ തന്നെ സുനില്‍കുമാര്‍ ഇത് നേരത്തെ സൂചിപ്പിച്ചിരുന്നു. ഒരു സ്ത്രീ തന്ന ക്വട്ടേഷന്‍ ആണ് സഹകരിക്കണം എന്നായിരുന്നു നടിയോട് അന്ന് സുനില്‍ കുമാര്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും ഒരു അഭിമുഖത്തിൽ ഇത് സൂചിപ്പിച്ചിരുന്നു.