കൊച്ചി ∙ യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു സംവിധായകൻ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) അടക്കം നാലു പേർക്കെതിരെ നൽകിയ പരാതിയിലെ സാമ്പത്തിക ഇടപാട് ഒഴികെയുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്നു പൊലീസ് കോടതിയെ അറിയിച്ചു.
പരാതി കോടതിക്കു പുറത്തു തീർപ്പാക്കിയതായി നടിയും എതിർകക്ഷികളും കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ പൊലീസ് സമർപ്പിച്ച എതിർസത്യവാങ്മൂലത്തിലാണു പൊലീസ് ഇക്കാര്യം അറിയിച്ചത്.
ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി. ഡയറക്ടർ അനിരുദ്ധൻ എന്നിവരാണു കേസിലെ മറ്റ് എതിർകക്ഷികൾ. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു പ്രതിഭാഗം കേസ് ഒത്തുതീർപ്പാക്കുകയാണെന്നു കോടതിയെ അറിയിച്ചത്.