മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഓണറിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചതും. എന്നാൽ പ്രതികരണങ്ങളൊന്നും ബോക്സ്ഓഫീസ് വിജയത്തെ ബാധിച്ചില്ലെന്നാണ് കണക്കുകൾ പറയുന്നത്.
സിനിമയുടെ ആറുദിവസത്തെ ബോക്സ്ഓഫീസ് കലക്ഷൻ നിർമാതാവ് ആന്റണി പെരുമ്പാവൂർ പുറത്തുവിട്ടു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിക്കുന്നു. 11,48,65,829 രൂപ.
ആഗസ്റ്റ് 31ന് കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. രാവിലെ പ്രത്യേക ഫാൻസ് ഷോയും സംഘടിപ്പിച്ചിരുന്നു.
മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം', മമ്മൂട്ടി-ശ്യാംധര്‍ ടീമിന്റെ 'പുള്ളിക്കാരൻ സ്റ്റാറാ', പൃഥ്വിരാജ്-ജിനു എബ്രഹാം ചിത്രം 'ആദം ജുവാന്‍', നിവിന്‍ പോളി-അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍.