സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസ് നൽകിയവരില്‍ നിന്നാണ് ഭീഷണി. സുരക്ഷക്കായി സ്വകാര്യഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വ്യക്തമാക്കി.
തണ്ടര്‍ഫോഴ്‌സ് വീട്ടിലെത്തിയതു സംബന്ധിച്ച് വിശദീകരണം തേടി ദിലീപിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് തണ്ടര്‍ഫോഴ്‌സിന്റെ വാഹനവ്യൂഹം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പൊലീസിന്റെ നിരീക്ഷണം മറികടന്ന് സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു ഗാര്‍ഡുകള്‍ ദിലീപിന്റെ വീട്ടില്‍ തങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.
ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.